സിതാറിന്റെ തന്ത്രികൾ തന്റെ വിരലുകളിൽ ഉണ്ടാക്കിയ മുറിവുകൾ ഒരു വേദനയേ അല്ലെന്ന് പണ്ഡിറ്റ് രവിശങ്കറിന്റെ മകളും ലോകപ്രശസ്ത സിതാർ വാദകയുമായ അനൗഷ്ക. ആഴത്തിലുള്ള മുറിവുകളുടെയും തഴമ്പിന്റെയും ചിത്രം കഴിഞ്ഞ ദിവസം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. കഠിനമായ അർപ്പണത്തിന്റെയും അധ്വാനത്തിന്റെയും സംസാരിക്കുന്ന തെളിവായിരുന്നു ആ ചിത്രം.
തുടർച്ചയായ സംഗീത പരിപാടികളും മണിക്കൂറുകൾ നീളുന്ന കഠിന പരിശീലനവും അനൗഷ്കയുടെ മേൽവിലാസം തന്നെ മാറ്റി. ഇൻസ്റ്റയിലെ ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർ പലരും വിഷമിച്ച് കമന്റുകൾ ഇട്ടിരുന്നു. കൈ സംരക്ഷിക്കുന്നതിനായി ശ്രദ്ധിക്കാനും സൂപ്പർ ഗ്ലൂ പോലെ എന്തെങ്കിലും ഉപയോഗിക്കാനും ചിലർ പറഞ്ഞതോടെയാണ് അവർ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞെത്തിയത്.
വളരെ നേര്‍ത്ത തന്ത്രികളുള്ള വാദ്യോപകരണമായതിനാല്‍ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ നമുക്ക് സാധിക്കും. അതൊരു നല്ല കാര്യമാണ്. വിരലുകളില്‍ ആഴത്തിലുള്ള ചാലുകളും തഴമ്പും രൂപപ്പെടുമ്പോള്‍ തന്ത്രികള്‍ പൊട്ടിപ്പോകാതെ നമുക്ക് നന്നായി വായിക്കാന്‍ സാധിക്കും. സൂപ്പര്‍ ഗ്ലൂ പോലുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കണമെന്ന് നിങ്ങളില്‍ പലരും എന്നോട് പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ ഒരു നിര്‍ദ്ദേശം വയ്ക്കുകയാണ്, സൂപ്പര്‍ ഗ്ലൂവിനേക്കാള്‍ നല്ലത് അമേരിക്കയില്‍ ലഭ്യമായ കൃതൃമ ത്വക്കാണ് എന്നും അവർ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates