'നോ പറയാൻ പറ്റിയില്ല, തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്'; വിശദീകരണവുമായി അനാർക്കലി മരിക്കാർ‍ 

ഫോട്ടോഷൂട്ട് ചെയ്യാനിടയായതിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് നടി
'നോ പറയാൻ പറ്റിയില്ല, തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്'; വിശദീകരണവുമായി അനാർക്കലി മരിക്കാർ‍ 
Updated on
1 min read

ടി അനാർക്കലിയുടെ 'കാളി' എന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡീയയിൽ ഏറെ വൈറലായിരുന്നു. ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയായിരുന്നു ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടിയെ അനുകൂലിച്ചും എതിർത്തും നിരവധിപ്പേർ രം​ഗത്തെത്തിയിരുന്നു. റേസിസ്റ്റ് എന്ന് അനാർക്കലിയെ വിശേപ്പിച്ചവരും ഇക്കൂട്ടത്തിലണ്ട്. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി എത്തിയിര‌ിക്കുകയാണ് അനാർക്കലി. ഇത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചെയ്യാനിടയായതിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് നടി. 

നടിയുടെ കുറിപ്പിന്റെ പൂർണരൂപം

എല്ലാവർക്കും നമസ്കാരം,

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. പിന്നീട് NO പറയാൻ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത്‌ നിന്നുണ്ടായ പിഴവ്. അതിന്റെ രാഷ്ട്രീയ ശെരികേടുകൾ മനസിലാവാഞ്ഞിട്ടല്ല. അപ്പോഴത്തെ സാഹചര്യത്തിൽ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോൾ NO പറയാൻ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാൻ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് വാസ്തവം. ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങൾക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ എന്നും മനസിലാക്കുന്നു. അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാ വിമർശനവും ഞാൻ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം. My deepest apologies. I swear I will be more careful about such racist and casteist tendencies in popular culture that I too became part of. I have informed the photographer that I will not repost the photos nor promote it in anyway.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com