ഗായകൻ അദ്നാൻ സമിക്ക് പദ്മശ്രീ കൊടുത്ത കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ രൂക്ഷ വിമർശനവുമായി നടി സ്വര ഭാസ്കർ. പാക്കിസ്ഥാൻകാരന് പുരസ്കാരം നൽകിയതോടെ ബിജെപിക്ക് പാക്കിസ്ഥാനോടുള്ള പ്രണയമാണ് പുറത്തുവന്നത് എന്നാണ് സ്വര പറയുന്നത്.
പാക്കിസ്ഥാൻ വംശജനായ അദ്നാൻ സമി 2016 ലാണ് ഇന്ത്യൻ പൗരത്വമെടുത്തത്. മധ്യപ്രദേശില്‍ സംഘടിപ്പിച്ച സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍, സേവ് ദ കണ്‍ട്രി എന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വര.
പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സർക്കാർ ഭരണഘടനയെ ഒറ്റുകൊടുത്തെന്നും സ്വര ആരോപിച്ചു. ''അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന രീതി നിലവില്‍ ഇന്ത്യയിലുണ്ട്. അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും അതിലൂടെ പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ പൗരത്വഭേദഗതി നിയമത്തിന് എന്ത് ന്യായീകരണമാണുള്ളത്.
ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്നു മറുഭാഗത്ത് പാകിസ്താനിക്ക് പദ്മശ്രീ നല്‍കുന്നു. ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു. പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്താല്‍ എന്തുകൊണ്ടാണ് യഥാര്‍ഥ പ്രശ്‌നക്കാരെ അവര്‍ക്ക് കാണാന്‍ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാര്‍ സര്‍ക്കാറിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിയ്ക്കും സര്‍ക്കാറിനും പാകിസ്താനോട് പ്രണയമാണ്. നാഗ്പൂരില്‍ ഇരുന്നുകൊണ്ട് അവര്‍ ഇന്ത്യമുഴുവന്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു'' സ്വര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates