പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍സ്റ്റാര്‍ ആകരുത്: മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടേയെന്ന് ജീത്തു ജോസഫ്

യുവാക്കള്‍ താരപദവിക്ക് പിറകെ പോകരുതെന്നും അത് അവരിലെ അഭിനേതാവില്‍ വേലിക്കെട്ടുകള്‍ സൃഷ്ടിക്കുമെന്നും ജീത്തു അഭിപ്രായപ്പെട്ടു.
പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍സ്റ്റാര്‍ ആകരുത്: മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടേയെന്ന് ജീത്തു ജോസഫ്
Updated on
1 min read

താരപഥവിയും ചുറ്റും നിറയെ ആരാധാകരുമുള്ള വലിയ ലോകം മലയാള സിനിമയുടെ മാത്രമല്ല, എല്ലാ ഭാഷയുടെയും ഭാഗമാണ്. പക്ഷേ ഇത് നടന്‍മാരുടെ ഉള്ളിലെ നല്ല നടനെ തല്ലിക്കെടുത്തുമെന്നാണ് സംവിധായകന്‍ ജീത്തു ജോസഫിന്റെ അഭിപ്രായം. സൂപ്പര്‍ താരപദവി ഒരു അഭിനേതാവിനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്നാണ് അദ്ദേഹം പറയുന്നത്. 

യുവാക്കള്‍ താരപദവിക്ക് പിറകെ പോകരുതെന്നും അത് അവരിലെ അഭിനേതാവില്‍ വേലിക്കെട്ടുകള്‍ സൃഷ്ടിക്കുമെന്നും ജീത്തു അഭിപ്രായപ്പെട്ടു. ഒരു പ്രമുഖ എഫ്എം ചാനലിനു വേണ്ടിയുള്ള അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

'മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല, ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സൂപ്പര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത് എന്നും സംവിധായകന്‍ പറഞ്ഞു.

'ദൃശ്യത്തില്‍ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗമുണ്ട്. അനിവാര്യമായ ഒരു രംഗമായിരുന്നു അത്. അന്ന് പലരും അതിനോട് യോജിച്ചില്ല. ആരാധകര്‍ എങ്ങിനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട് പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കേണ്ടെന്നും പറഞ്ഞു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമല്‍ഹാസനൊപ്പം തന്നെ രജനികാന്തിനെയും പരിഗണിച്ചിരുന്നു. അന്ന് രജനി സാറിന് സിനിമ ഇഷ്ടമായെങ്കിലും പോലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്‍മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണ് നടന് നഷ്ടമാകുന്നത്'- ജീത്തു വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com