മിണ്ടാതെ സഹിക്കുമ്പോഴാണ് അതുണ്ടാകുന്നത്, പേരു പറയാതെയുള്ള മിടൂവിനോട് താല്‍പര്യവുമില്ല: മനസ് തുറന്ന് രഞ്ജിനി ഹരിദാസ്

മോശം അനുഭവം ഉണ്ടാകുമ്പോള്‍ മിണ്ടാതെ സഹിച്ച്, പിന്നീട് പ്രതികരിക്കുമ്പോഴാണ് മീടു ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടു ഉണ്ടാകില്ലെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.
മിണ്ടാതെ സഹിക്കുമ്പോഴാണ് അതുണ്ടാകുന്നത്, പേരു പറയാതെയുള്ള മിടൂവിനോട് താല്‍പര്യവുമില്ല: മനസ് തുറന്ന് രഞ്ജിനി ഹരിദാസ്
Updated on
1 min read

ഫെമിനിസം എന്ന വാക്ക് ഈയിടെ ഒരു തെറി പോലെയായി മാറിയിട്ടുണ്ടെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഫെമിനിസം എന്ന വാക്കിനെ പലരും വളച്ചൊടിച്ചെന്നും രഞ്ജിനി പറയുന്നു. പുരുഷവിരുദ്ധമല്ല ഫെമിനിസം എന്ന ആശയം. പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നതുപോലും വിഡ്ഡിത്തമാണെന്നും രഞ്ജിനി ജമേഷ് ഷോയില്‍ പറഞ്ഞു.

മോശം അനുഭവം ഉണ്ടാകുമ്പോള്‍ മിണ്ടാതെ സഹിച്ച്, പിന്നീട് പ്രതികരിക്കുമ്പോഴാണ് മീ ടു ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടു ഉണ്ടാകില്ലെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.

'ഫെമിനിസത്തിന്റെ അര്‍ഥം ആര്‍ക്കുമറിയില്ല. സ്ത്രീകള്‍ക്ക് വോട്ടവകാശം പോലുമില്ലാത്ത കാലത്ത് രൂപംകൊണ്ട ശക്തമായ മൂവ്‌മെന്റ് ആണ് ഫെമിനിസം. പുരുഷനേക്കാള്‍ നല്ലതാണ് സ്ത്രീ എന്നല്ല. ആണിന് ആണിന്റേതും പെണ്ണിന് പെണ്ണിന്റേതുമായ സവിശേഷതകളുണ്ട്. ആണിനേപ്പോലെ ശാരീരിക കരുത്ത് ഒരു സ്ത്രീക്കുണ്ടാകണമെന്നില്ല. നൂറിലൊരു സ്ത്രീക്ക് ഉണ്ടാകാം. അത്രേ ഉള്ളൂ. 

മറിച്ച് അമ്മയാകാനുള്ള കഴിവുള്‍പ്പെടെ സ്ത്രീകള്‍ക്കുള്ള സവിശേഷതകള്‍ പുരുഷനില്ല. നമ്മളെ അങ്ങനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പുരുഷനെയും സ്ത്രീയെയും താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഡിത്തമാണ്. ഞാന്‍ ഫെമിനിസ്റ്റാണ്. പക്ഷേ ഈ പുതിയ അര്‍ഥമുള്ള ഫെമിനിസ്റ്റ് അല്ല. ഇന്നത്തെ കാലത്ത് ഫെമിനിസ്റ്റ് എന്ന് പറയാന്‍ ഫെമിനിസ്റ്റുകള്‍ തന്നെ ഭയക്കുന്ന കാലമാണ്. പലരും ഫെമിനിസം എന്ന വാക്കിനെ തെറിയായിട്ടാണ് കാണുന്നത്'- രഞ്ജിനി വ്യക്തമാക്കി.

മോശം അനുഭവമുണ്ടായിട്ട് മിണ്ടാതെ സഹിക്കുമ്പോഴാണ് മീടു ഉണ്ടാകുന്നത് എന്നാണ് രഞ്ജിനിയുടെ അഭിപ്രായം. 'അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ മീ ടു ഉണ്ടാകില്ല. അതില്‍ പ്രസക്തിയില്ല. അങ്ങനെയൊരു സംഭവമുണ്ടായാല്‍ നോ പറയാനും പ്രതികരിക്കാനും എനിക്കറിയാം. പക്ഷേ അങ്ങനെയൊരു സാഹചര്യമില്ലാത്തവരുമുണ്ട്. അതുകൊണ്ടാകാം അവര്‍ പിന്നീട് പ്രതികിരിക്കുന്നത്. മീടു ക്യാംപെയിന്‍ നല്ലതാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യരുത്'- രഞ്ജിനി അഭിപ്രായപ്പെട്ടു.

പേരുപറയാതെയുള്ള മീടു വെളിപ്പെടുത്തലുകളോട് യോജിപ്പില്ലെന്നും നടി പറയുന്നു. 'ഒരു മാറ്റത്തിന് വേണ്ടിയാണല്ലോ ക്യാംപെയിന്‍. ആരാണ് മോശമായി പെരുമാറിയത് എന്നും എന്നോടാണ് പെരുമാറിയതെന്നും തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. ഈ ലോകത്ത് അവസരങ്ങള്‍ മുതലെടുക്കുന്നവരും ഉണ്ട്,  വിട്ടുവീഴ്ചക്ക് തയ്യറായിട്ടുള്ളവരും ഉണ്ട്. അങ്ങനെ വരുമ്പോള്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലാത്തവരും ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വരും. അതിനോട് നോ പറയാന്‍ പറ്റാതെ വരുമ്പോഴാണ് മീ ടു ഒക്കെ ഉണ്ടാകുന്നത്''-  രഞ്ജിനി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com