പ്രിയ പ്രകാശിന്റെ സിനിമയെക്കുറിച്ചുള്ള ചോദ്യം അവഗണിച്ച് ജാന്‍വി കപൂര്‍: വേദിയില്‍ നിന്നും ഇറങ്ങിപ്പോയി

ചിത്രത്തിന്റെ ടീസറില്‍ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങള്‍ അടങ്ങിയിരുന്നു. 
പ്രിയ പ്രകാശിന്റെ സിനിമയെക്കുറിച്ചുള്ള ചോദ്യം അവഗണിച്ച് ജാന്‍വി കപൂര്‍: വേദിയില്‍ നിന്നും ഇറങ്ങിപ്പോയി
Updated on
1 min read

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'ശ്രീദേവി ബംഗ്ലാവ്'. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ ഒരു ഇതിഹാസതാരത്തിന്റെ ജീവിതത്തിന്റെ ഏറ്റവും ദുരന്തപരമായ അനുകരണം എന്ന രീതിയില്‍ വരെയാണ് പ്രേഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങള്‍. ചിത്രത്തിന്റെ ടീസറില്‍ ശ്രീദേവിയുടെ ജീവിതത്തോട് സാമ്യമുള്ള നിരവധിയേറെ ദൃശ്യങ്ങള്‍ അടങ്ങിയിരുന്നു. 

ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ച സീനുകള്‍ വരെ ടീസറില്‍ പുനരാവിഷ്‌കരിക്കപ്പെട്ടതായി കണ്ടു. ഇതേ തുടര്‍ന്ന്  ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാല്‍ സംഭവത്തെ കുറിച്ചുളള ചോദ്യത്തിന് ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജാന്‍വിയോട് ചോദ്യം ചോദിച്ചത്. 

ജാന്‍വി മറുപടി പറയും മുമ്പേ നടിയുടെ മാനേജര്‍ ഇടപെടുകയായിരുന്നു. അദ്ദേഹം ജാന്‍വിയോട് പ്രതികരിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതോടെ നടി വേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. ചിത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന് വിവാദങ്ങളോട് പ്രിയ പ്രകാശ് വാര്യറും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 

'ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി. ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ആഗ്രഹിക്കാറില്ല. ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. അത് നല്ലതാണ്. ഈ സിനിമ ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്,- പ്രിയ പറഞ്ഞു.

'സിനിമയെ വിലയിരുത്താന്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്. ഇതൊരു െ്രെകം ത്രില്ലറാണ്. ചിത്രത്തിന്റെ കഥയെക്കുറിച്ച് സസ്‌പെന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനാവില്ല. ഞാന്‍ ശ്രീദേവിയുടെ വലിയൊരു ആരാധകനാണ്. ഞാന്‍ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്,'- സിനിമയുടെ സംവിധായകന്‍ പ്രശാന്ത് മാമ്പള്ളിയുടെ വാക്കുകകളാണിവ. 

അതേ സമയം, സിനിമയുടെ ടീസര്‍ പുറത്തു വന്നപ്പോള്‍ മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ അനുകൂലവും പ്രതികൂലവുമായ നിരവധിയേറെ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ലൈക്കുകളേക്കാള്‍ ഡിസ്‌ലൈക്കുകള്‍ ആണ് ടീസറിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോഴും ലണ്ടനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com