'ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റാണെങ്കില്‍ പിന്നെ ഞാന്‍ എന്തിന് കഥ കേള്‍ക്കണം?'; വരത്തന്റെ നായിക ഐശ്വര്യ ലക്ഷ്മി ചോദിക്കുന്നു

'അമലിന്റെ ആ വിശ്വാസമാണ്, 'വരത്തനി'ലെ പ്രിയ ആകാന്‍ എനിക്കു ആത്മവിശ്വാസം നല്‍കിയത്'
'ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റാണെങ്കില്‍ പിന്നെ ഞാന്‍ എന്തിന് കഥ കേള്‍ക്കണം?'; വരത്തന്റെ നായിക ഐശ്വര്യ ലക്ഷ്മി ചോദിക്കുന്നു
Updated on
1 min read

മായാനദിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തനാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അമല്‍ നീരദിന് തന്നിലുള്ള വിശ്വാസത്തിന്റെ പേരിലാണ് ചിത്രത്തിലേക്ക് എത്തിയത് എന്നാണ് ഐശ്വര്യ പറയുന്നത്. ഫഹദാണ് ചിത്രത്തിലെ നായകന്‍ എന്ന് കേട്ടപ്പോള്‍ ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റാണെങ്കില്‍ പിന്നെ എന്തിന് കഥ കേള്‍ക്കണം എന്നാണ് അമല്‍ നീരദിനോട് ഐശ്വര്യ ചോദിച്ചത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ്സു തുറന്നത്. 

'ക്ഷമ പറഞ്ഞു കൊണ്ടാണ് അമല്‍ നീരദ് കഥ പറഞ്ഞു തുടങ്ങിയത്. കഥ പറച്ചിലില്‍ ഞാനത്ര മിടുക്കനല്ല, എന്നെ കൊണ്ടു കഴിയുന്ന രീതിയില്‍ കഥ പറയാന്‍ ശ്രമിക്കാം? എന്നായിരുന്നു അമലിന്റെ ആദ്യ ഡയലോഗ്. തുടര്‍ന്നാണ് ഫഹദാണ് ചിത്രത്തിലെ ഹീറോ എന്നകാര്യം പറയുന്നത്. ഫഹദ് ഓകെ പറഞ്ഞ പ്രൊജക്റ്റ് ആണെങ്കില്‍ പിന്നെ ഞാനെന്തിന് കഥ കേള്‍ക്കണം?'  

അമല്‍ കഥ പറഞ്ഞു പൂര്‍ത്തിയാക്കിയപ്പോള്‍ കഥയില്‍ ഞാനും ഇംപ്രെസ്ഡ് ആയി. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്കാവുമെന്ന വിശ്വാസം അമലിനുണ്ടെങ്കില്‍ ഞാന്‍ ഓകെ ആണ് എന്ന് പറഞ്ഞു. സിനിമയ്ക്കു വേണ്ട പെര്‍ഫോര്‍മന്‍സ് എന്നില്‍ നിന്നും എടുക്കാന്‍ കഴിയും എന്നായിരുന്നു അമലിന്റെ വിശ്വാസം. അമലിന്റെ ആ വിശ്വാസമാണ്, 'വരത്തനി'ലെ പ്രിയ ആകാന്‍ എനിക്കു ആത്മവിശ്വാസം നല്‍കിയത്' ഐശ്വര്യ പറഞ്ഞു. 

അമല്‍ നീരദിന്റേയും ഫഹദ്ഫാസിലിന്റേയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 20 നാണ് തീയെറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. നസ്രിയയും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com