ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി, രൂക്ഷമായി അധിക്ഷേപിക്കപ്പെട്ടു; റിയയ്ക്ക് മുന്‍പ് 'വിച്ച് ഹണ്ടി'ന് ഇരയായ ബോളിവുഡ് താരസുന്ദരി

ഗായിക ചിന്മയി ശ്രീപാദയാണ് രണ്ട് പതിറ്റാണ്ടു മുന്‍പ് രേഖയ്ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വ്യക്തമാക്കിയത്
ഭര്‍ത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി, രൂക്ഷമായി അധിക്ഷേപിക്കപ്പെട്ടു; റിയയ്ക്ക് മുന്‍പ് 'വിച്ച് ഹണ്ടി'ന് ഇരയായ ബോളിവുഡ് താരസുന്ദരി
Updated on
1 min read

ടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടെ നടിയും താരത്തിന്റെ കാമുകിയുമായ റിയ ചക്രബര്‍ത്തിക്കു നേരെ നടക്കുന്ന മാധ്യമ വിചാരണ ചെറുതല്ല. കഴിഞ്ഞ രണ്ട് മാസമായി രൂക്ഷമായ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ് താരം. എന്നാല്‍ ബോളിവുഡില്‍ ആദ്യമായല്ല ഒരു നടി വിച്ച് ഹണ്ടിന് ഇരയാവുന്നത്. ബോളിവുഡിലെ താരസുന്ദരി രേഖയും ഇത്തരത്തില്‍ രൂക്ഷമായ മാധ്യമ വിചാരണയ്ക്ക് വിധേയയായിട്ടുണ്ട്‌ . 1990 ല്‍ താരത്തിന്റെ ഭര്‍ത്താവിന്റെ മരണത്തിന് പിന്നാലെയായിരുന്നു ഇത്.

ഗായിക ചിന്മയി ശ്രീപാദയാണ് രണ്ട് പതിറ്റാണ്ടു മുന്‍പ് രേഖയ്ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വ്യക്തമാക്കിയത്. രേഖയുടെ ജീവചരിത്രമായ രേഖ; ദി അണ്‍ടോള്‍ഡ് സ്‌റ്റോറ്റിയിലെ ഒരു ഭാഗമാണ് പങ്കുവെച്ചത്. രേഖയുടെ ഭര്‍ത്താവ് മുകേഷ് അഗര്‍വാളിന്റെ മരണത്തിന് കാരണം താരമാണെന്ന് ആരോപിച്ച് രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്. രേഖയ്‌ക്കെതിരെ മുകേഷിന്റെ അമ്മയും ചില താരങ്ങളും രംഗത്തെത്തിയിരുന്നു.

1990 ഒക്ടോബറിലാണ് മുകേഷ് മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിക്കുന്നത്. മുകേഷ് കടുത്ത വിഷാദത്തിന് അടിമയായിരുന്നെന്ന് രേഖ മനസിലാക്കുന്നത് വിവാഹശേഷം മാത്രമാണ്. മുകേഷിന്റെ മരണത്തിന് കാരണം രേഖയാണ് എന്നാരോപിച്ച് മുകേഷിന്റെ അമ്മയും സഹോദരനും രംഗത്തെത്തി. കൂടാതെ സിനിമാമേഖലയില്‍ നിന്നുള്ള സുഭാഷ് ഗായും അനുപം ഖേറും രേഖയെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് നിരവധി വിശേഷണങ്ങളാണ് മാധ്യമങ്ങള്‍ രേഖയ്ക്ക് ചാര്‍ത്തിക്കൊടുത്തത്.

സുഭാഷ് ഗായുടേയും അനുപം ഖേറിന്റേയും വാക്കുകള്‍ എടുത്തു കാണിച്ചുകൊണ്ടാണ് ചിന്മയിയുടെ കുറിപ്പ്. മാത്രമല്ല ഇതിനെയെല്ലാം മറികടന്ന രേഖയുടെ മനോധൈര്യത്തേയും പ്രശംസിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com