മുപ്പത്താറിഞ്ച് ബെല്‍റ്റും സ്വര്‍ണ്ണപ്പല്ലുമൊക്കെ വെച്ച ഒരു പച്ചപ്പരിഷ്‌ക്കാരി

നായികയെ പെണ്ണുകാണാന്‍ വരുന്ന കുഞ്ചന്റെ കഥാപാത്രത്തിനെ 'എണ്ണതേച്ച്, മുപ്പത്താറിഞ്ചു ബെല്‍റ്റും സ്വര്‍ണപ്പല്ലുമൊക്കെ വച്ച ഒരു കാട്ടുമാക്കാന്‍' എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രം വിശേഷിപ്പിച്ചത്.
മുപ്പത്താറിഞ്ച് ബെല്‍റ്റും സ്വര്‍ണ്ണപ്പല്ലുമൊക്കെ വെച്ച ഒരു പച്ചപ്പരിഷ്‌ക്കാരി
Updated on
1 min read

മ്മൂട്ടിച്ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരികയാണ്. ഈ സിനിമ പ്രഖ്യാപിച്ചതു മുതല്‍ മമ്മൂക്കയുടെ ആരാധകരെല്ലാം വലിയ ആവേശത്തിലുമാണ്. എന്നാല്‍ ഈ സിനിയിലെ മമ്മൂട്ടിയുടെ അച്ചായന്‍ വേഷം ശ്രദ്ധിക്കപ്പെട്ട പോലെത്തന്നെ മലയാളികളെ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രം കൂടി അവതരിച്ചിരുന്നു. കളര്‍ഫുള്‍ പാന്റും ഷര്‍ട്ടുമിട്ട് മുറിമലയാളം സംസാരിക്കുന്ന ഒരു പച്ചപ്പരിഷ്‌ക്കാരി. കോട്ടയം കുഞ്ഞച്ചനില്‍ അഭിനയിച്ച സമയത്തെ ഓര്‍മകള്‍ കുഞ്ചന്‍ മനോരമ ഓണ്‍ലൈനിനോട് പങ്കുവെക്കുകയായിരുന്നു.

നടന്‍ കുഞ്ചന്‍ അവതരിപ്പിച്ച ആ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ചെറിയ വേഷമാണെങ്കിലും കോട്ടയം കുഞ്ഞച്ചനിലൂടെ കുഞ്ചനും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ചിത്രത്തില്‍ നായികയെ പെണ്ണുകാണാന്‍ വരുന്ന കുഞ്ചന്റെ കഥാപാത്രത്തിനെ 'എണ്ണതേച്ച്, മുപ്പത്താറിഞ്ചു ബെല്‍റ്റും സ്വര്‍ണപ്പല്ലുമൊക്കെ വച്ച ഒരു കാട്ടുമാക്കാന്‍' എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രം വിശേഷിപ്പിച്ചത്.

ഏയ് ഓട്ടോ സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് കുഞ്ചനെ കോട്ടയം കുഞ്ഞച്ചനിലേക്ക് വിളിക്കുന്നത്. 'ചെറിയ റോളാണെന്ന് പറഞ്ഞു. ഏതു വേഷമാമെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. പച്ചപരിഷ്‌ക്കാരി പയ്യനാണെന്നു പറഞ്ഞു. ആ സീന്‍ ഇത്രകയറി കൊളുത്തുമെന്ന് കരുതിയില്ല. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് വിളിക്കുന്നത്. സത്യത്തില്‍ നടന്‍ ശ്രീനിവാസന്‍ ചെയ്യാനിരുന്ന വേഷമായിരുന്നു അത്. അദ്ദേഹത്തിന്റെ തിരക്കുമൂലം ചെയ്യാന്‍ സാധിച്ചില്ല. പിന്നീടാണ് ഞാനിക്കാര്യം അറിയുന്നത്'- കുഞ്ചന്‍ പറഞ്ഞു.

ഇത്രവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആളുകള്‍ ആ കഥാപാത്രം ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ട്. ദൈവാനുഗ്രഹം പോലെ വന്നുചേരുന്ന കഥാപാത്രങ്ങളാണിതെല്ലാം. അതിലെ കഥാപാത്രം പറയുന്ന 'ഇഷ്ടപ്പെറ്റു' എന്ന വാക്ക് ഇപ്പോഴും പുറത്തുവച്ച് കാണുമ്പോള്‍ ആളുകള്‍ പറയാറുണ്ട്.പുതിയ സിനിമയില്‍ ഈ കഥാപാത്രമുണ്ടാകുമോ എന്നൊന്നും അറിയില്ല. കാരണം ചെറിയ റോളായിരുന്നല്ലോ? അത് ഡവലപ്‌ചെയ്യണമോ എന്നൊക്കെ തീരുമാനിക്കേണ്ടത് അണയറ പ്രവര്‍ത്തകരാണ്.

മമ്മൂക്ക എന്റെ സുഹൃത്താണ്. അദ്ദേഹവുമായുള്ള ആത്മബന്ധം വളരെക്കാലം മുന്‍പ് തുടങ്ങിയതാണ്. അദ്ദേഹവും ഞാനും അയല്‍വാസികളാണ്. എന്റെ സുഹൃത്തിന്റെ ജ്യേഷ്ഠന്റെ മകളാണ് അദ്ദേഹത്തിന്റെ പത്‌നി സുലു. അവരെയും ചെറുപ്പം മുതലേ കാണുന്നതാണ്. കൊച്ചിയിലെ വീടിരിക്കുന്ന സ്ഥലം ഞാനാണ് അദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്നത്. അങ്ങനെ മമ്മൂക്ക വാങ്ങുകയായിരുന്നു. എന്റെ ഭാര്യയും സുലുവും നല്ല സുഹൃത്തുക്കളാണ്'- കുഞ്ചന്‍ പറയുന്നു.

സിനിമകള്‍ മന:പൂര്‍വം കുറച്ചതൊന്നുമല്ല. കുറെ അഭിനയിച്ചില്ലേ ഇനി പുതിയ കുട്ടികള്‍ ചെയ്യട്ടെ, ഇപ്പോള്‍ രണ്ട് ചിത്രങ്ങള്‍ ചെയ്തു. ബാലചന്ദ്രമേനോന്റേതും മണിയന്‍പിള്ള പ്രൊഡക്ഷന്‍സിന്റേതും. മാത്രമല്ല ഈ ചൂടില്‍ ദൂരെയൊന്നും പോയി ഒരുപാട് ദിവസം മാറിനിന്ന് അഭിനയിക്കാനും സാധിക്കില്ല, കുഞ്ചന്‍ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com