യഥാര്‍ത്ഥ മേരിക്കുട്ടിമാര്‍ക്കൊപ്പം റാംപ് കീഴടക്കി ജയസൂര്യ 

ഞാന്‍ മേരിക്കുട്ടി യഥാര്‍ത്ഥ ജീവിതത്തിലെ മേരിക്കുട്ടിമാര്‍ക്കൊപ്പം റാംപില്‍ എന്ന കാപ്ഷണ്‍ നല്‍കി റാംപ് വോക്കിന്റെ ചിത്രം ഞാന്‍ മേരികുട്ടിയുടെ സംവിധായകന്‍ രഞ്ജിത് ശങ്കറും  പങ്കുവച്ചിട്ടുണ്ട്
യഥാര്‍ത്ഥ മേരിക്കുട്ടിമാര്‍ക്കൊപ്പം റാംപ് കീഴടക്കി ജയസൂര്യ 
Updated on
1 min read

പുറത്തിറങ്ങുന്ന തന്റെ ഏറ്റവും പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടിയില്‍ ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രമായാണ് നടന്‍ ജയസൂര്യ അഭിനയിക്കുന്നത്. ചിത്രത്തിലെ ജയസൂര്യയുടെ ലുക്ക് പുറത്തുവിട്ടപ്പോള്‍ തന്നെ സിനിമയും ജയസൂര്യയുടെ വേഷപകര്‍ച്ചയും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതത്തിലെ മേരിക്കുട്ടിമാര്‍ക്കൊപ്പം ജയസൂര്യ റാംപിലും എത്തിയിരിക്കുന്നു.

ലുലു ഫാഷന്‍ വീക്കിനോടനുബന്ധിച്ച് നടക്കുന്ന റാംപ് ഷോയിലാണ് ജയസൂര്യ ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്കൊപ്പം റാംപില്‍ എത്തിയത്. ഞാന്‍ മേരിക്കുട്ടി യഥാര്‍ത്ഥ ജീവിതത്തിലെ മേരിക്കുട്ടിമാര്‍ക്കൊപ്പം റാംപില്‍ എന്ന കാപ്ഷണ്‍ നല്‍കി റാംപ് വോക്കിന്റെ ചിത്രം ഞാന്‍ മേരികുട്ടിയുടെ സംവിധായകന്‍ രഞ്ജിത് ശങ്കറും ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. സിനിമയില്‍ കഥാപാത്രത്തിനായി ജയസൂര്യയ്ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെകുറിച്ച് മുന്‍പ് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വിശദീകരിക്കുകയുണ്ടായി.

സിനിമയിലെ മേരിക്കുട്ടിയുടെ ലുക്കിലേക്ക് എത്താന്‍ തന്നെ മാസങ്ങള്‍ വേണ്ടിവന്നുവെന്നും വളരെ സോഷ്യല്‍ ആയി നടക്കുന്ന കഥയായതുകൊണ്ടുതന്നെ ഷൂട്ട് പലപ്പോഴും വളരെ ചൂടത്തോക്കെയായിരുന്നെന്നും രഞ്ജിത് ശങ്കര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സാരിയുടത്ത് വളരെ ചൂടത്ത് കഷ്ടപ്പെട്ടാണ് ജയന്‍ അഭിനയിച്ചിരുന്നതെന്നും അതിന്റെതായ സ്‌കിന്‍ ഇന്‍ഫെക്ഷന്‍ താരത്തിന് ഇപ്പോഴും ഉണ്ടെന്നായിരുന്നു സംവിധായകന്റെ വാക്കുകള്‍. ഷൂട്ട് കഴിഞ്ഞ ഒരു മാസം പിന്നിട്ടിട്ടും ജയന്‍ ഇപ്പോഴും ട്രിറ്റ്‌മെന്റില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. 

'ദിവസം മൂന്നു തവണ ഷേവ് ചെയണം, വീണ്ടും മേക്കപ്പ് ഇടണം അങ്ങനെ കുറെ ബുദ്ധിമുട്ടി. വളരെ രസകരമായിരുന്നു ലൊക്കേഷന്‍ അനുഭവങ്ങള്‍. പുള്ളി ആരാണെന്ന് പലരും തിരിച്ചറിഞ്ഞില്ല. യഥാര്‍ഥ സ്ത്രീ ആണെന്ന് വിചാരിച്ചവര്‍ വരെ ഉണ്ട്. പിന്നെ ഏറ്റവും വലിയ പ്രയാസം സാരി ഉടുത്തു ടോയിലറ്റില്‍ പോവുക എന്നതാണ്. അതായത് സിംപിള്‍ എന്നു തോന്നുന്ന കാര്യങ്ങള്‍ പോലും വളരെ ബുദ്ധിമുട്ട് ആണ്', അഭിമുഖത്തിന്റെ രഞ്ജിത്തിന്റെ വാക്കുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com