രണ്ട് കോടിയും മാലിദ്വീപില്‍ ആറ് പെണ്‍കുട്ടികളും, ഏത് സ്വീകരിക്കുമെന്ന് പ്രിയങ്ക ചോപ്ര; കപിലിന്റെ ഞെട്ടിക്കുന്ന മറുപടി വൈറല്‍

വെള്ളയില്‍ ചുവന്ന പൊട്ടുകള്‍ വിതറിയ സാരിയുടുത്ത് അതിസുന്ദരിയായാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഷോയുടെ മുഖ്യ ആകര്‍ഷണം പ്രയങ്ക കപിലിനോട് ചോദിച്ച ആ ചോദ്യം തന്നെയായിരുന്നു.
രണ്ട് കോടിയും മാലിദ്വീപില്‍ ആറ് പെണ്‍കുട്ടികളും, ഏത് സ്വീകരിക്കുമെന്ന് പ്രിയങ്ക ചോപ്ര; കപിലിന്റെ ഞെട്ടിക്കുന്ന മറുപടി വൈറല്‍
Updated on
1 min read

ബി ടൗണില്‍ അറിയപ്പെടുന്ന അവതാരകനും കൊമേഡിയനുമാണ് കപില്‍ ശര്‍മ്മ. അവസരോചിതമായുളള നര്‍മ്മവും അവതരണരീതിയുമെല്ലാം കാരണം ഇദ്ദേഹത്തിന് നിരവധി ആരാധകരാണുള്ളത്. കപില്‍ ശര്‍മ്മയുടെ 'ദ കപില്‍ ശര്‍മ്മ ഷോ'യില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്ക ചോപ്ര ചോദിച്ച ഒരു ചോദ്യവും അതിന് കപില്‍ നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

പ്രിയങ്കയുടെ പുതിയ ചിത്രം 'ദി സ്‌കൈ ഇസ് പിങ്ക്'ന്റെ പ്രമോഷന്റെ ഭാഗമായാണ് താരം കപില്‍ ശര്‍മ്മയുടെ ഷോയില്‍ പങ്കെടുക്കാനെത്തിയത്. വെള്ളയില്‍ ചുവന്ന പൊട്ടുകള്‍ വിതറിയ സാരിയുടുത്ത് അതിസുന്ദരിയായാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഷോയുടെ മുഖ്യ ആകര്‍ഷണം പ്രയങ്ക കപിലിനോട് ചോദിച്ച ആ ചോദ്യം തന്നെയായിരുന്നു.

രണ്ട് കോടി രൂപയും മാലിദ്വീപില്‍ ആറ് ഹോട്ട് പെണ്‍കുട്ടികളെയും തന്നാല്‍ ഏത് സ്വീകരിക്കുമെന്നായിരുന്നു പ്രിയങ്ക കപിലിനോട് ചോദിച്ചത്. ഇത് കേട്ട് ആരാധകര്‍ തെല്ലൊന്നുമല്ല അമ്പരന്നത്. എന്നാല്‍ ഈ ചോദ്യത്തിന് കപില്‍ കൊടുത്ത മറുപടി തനിക്ക് രണ്ട് കോടി മതിയെന്നാണ്. അതിന്റെ കാരണവും കപില്‍ വിശദമാക്കി.

മറ്റെല്ലാം കൂടി 60,000 രൂപയുടെ പാക്കേജായി തനിക്കു ലഭിക്കും എന്ന കപിലിന്റെ വാചകം ആരാധകരെ ഇളക്കി മറിക്കുകയായിരുന്നു. കപില്‍ തന്നെയാണ് പരിപാടിയില്‍ നിന്നും ഈ രംഗം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ നിരവധി ആരാധകരാണ് കമന്റ് ചെയ്തത്.

വളരെ സത്യസന്ധമായി തന്റെ സെലിബ്രിറ്റി ഗെസ്റ്റുകള്‍ക്കൊപ്പം നടത്തുന്ന സൗഹൃദ സംഭാഷണം പ്രേക്ഷകര്‍ക്കിടയില്‍ ഇദ്ദേഹത്തിന് വളരെയധികം ആരാധകരെ നേടിയെടുക്കാനായിട്ടുണ്ട്. അടുത്തിടെയാണ് കപില്‍ കാമുകിയായിരുന്ന ഗിനി ചത്രത്തിനെ വിവാഹം ചെയ്തത്. ഇപ്പോള്‍ ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com