'ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ച് അയാള്‍ എന്നെയും സമീപിച്ചു'; രണ്‍വീറിന് പിന്നാലെ വെളിപ്പെടുത്തലുമായി കരണ്‍ 

രണ്‍വീറിനോട് ലൈംഗിക താല്‍പ്പര്യം കാണിച്ചയാള്‍ തന്നോടും ഇതേ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നാണ് കരണ്‍ വെളിപ്പെടുത്തിയത്
'ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ച് അയാള്‍ എന്നെയും സമീപിച്ചു'; രണ്‍വീറിന് പിന്നാലെ വെളിപ്പെടുത്തലുമായി കരണ്‍ 
Updated on
1 min read

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍ സിനിമരംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രണ്‍വീറിന് പിന്നാലെ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടനും മോഡലുമായ കരണ്‍ താക്കര്‍. രണ്‍വീറിനോട് ലൈംഗിക താല്‍പ്പര്യം കാണിച്ചയാള്‍ തന്നോടും ഇതേ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്നാണ് കരണ്‍ വെളിപ്പെടുത്തിയത്. 

'ഞാന്‍ രണ്‍വീറിന്റെ അഭിമുഖം കണ്ടിരുന്നു. അപ്പോഴാണ് എന്നോടും താത്പര്യം പ്രകടിപ്പിച്ച കാസ്റ്റിങ് ഡയറക്ടറും കോഓര്‍ഡിനേറ്ററുമായ അതേ വ്യക്തിയാണിതെന്ന് തിരിച്ചറിഞ്ഞത്.' ഒരു അഭിമുഖത്തില്‍ കരണ്‍ പറഞ്ഞു. 'നിങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കുമോ അതോ സ്മാര്‍ട്ടായി പ്രവര്‍ത്തിക്കുമോ എന്നാണ് അയാള്‍ എന്നോട് ചോദിച്ചത്. ഇതില്‍ ഏറ്റവും രസകരമായ കാര്യം അയാള്‍ ഇപ്പോഴും സിനിമാമേഖലയിലുണ്ടെന്നതാണ്. ഇപ്പോഴും കാസ്റ്റ് ചെയ്യുന്നു, ഇപ്പോഴും മറ്റുകാര്യങ്ങളും ചെയ്യുന്നു.' കരണ്‍ വ്യക്തമാക്കി. 

'ഇത്തരം ആളുകളെ എനിക്ക് ഇന്നും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. നമ്മള്‍ ഏത് വഴി തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. നല്ല വഴി തിരഞ്ഞെടുക്കണം എന്നാണ് എനിക്ക് ആളുകളോട് പറയാനുള്ളത്. ഈ സമയത്ത് സിനിമമേഖലയെക്കുറിച്ച് ശരിക്ക് മനസിലാക്കാന്‍ സാധിക്കും. ഇവിടെ വരെ എത്താന്‍ നിങ്ങള്‍ എത്ര ബുദ്ധിമുട്ടി എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് പറയാന്‍ ഒരുപാട് നല്ല കഥകളുണ്ടാകും' താരം കൂട്ടിച്ചേര്‍ത്തു. 

കുറച്ച് നാള്‍ മുന്‍പ് ഒരു അഭിമുഖത്തിനിടയിലാണ് തനിക്കുണ്ടായിട്ടുള്ള മോശം അനുഭവത്തെക്കുറിച്ച് രണ്‍വീര്‍ വെളിപ്പെടുത്തിയത്. പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ തന്നെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. സിനിമാമേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ കൂടുതല്‍ മിടുക്കനും സ്മാര്‍ട്ടും സെക്‌സിയുമാവണമെന്നും അയാള്‍ പറഞ്ഞെന്നുമായിരുന്നു രണ്‍വീറിന്റെ വെളിപ്പെടുത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com