'വീര്‍ത്തു വരുന്ന വയര്‍ വസ്ത്രങ്ങള്‍കൊണ്ടു മറച്ചാണ് ആറുമാസം ഞാന്‍ ജീവിച്ചത്'; ഗര്‍ഭിണിയായതോടെ അവസരം ഇല്ലാതാകുമെന്ന് ഭയപ്പെട്ടിരുന്നതായി നേഹ ധൂപിയ

നേഹ ഗര്‍ഭിണിയായതിനാലാണ് പെട്ടെന്ന് വിവാഹം നടത്തിയത് എന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍ 
'വീര്‍ത്തു വരുന്ന വയര്‍ വസ്ത്രങ്ങള്‍കൊണ്ടു മറച്ചാണ് ആറുമാസം ഞാന്‍ ജീവിച്ചത്'; ഗര്‍ഭിണിയായതോടെ അവസരം ഇല്ലാതാകുമെന്ന് ഭയപ്പെട്ടിരുന്നതായി നേഹ ധൂപിയ
Updated on
1 min read

ഭര്‍ത്താവ് അംഗദിനൊപ്പം നിറവയറുമായി റാമ്പില്‍ ചുവടുവെക്കുന്ന നേഹ ധൂപിയയുടെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. പാപ്പരാസികളുടെ കണ്ണുവെട്ടിച്ച് നടന്ന് അവസാനമാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം നേഹ സമ്മതിച്ചത്. ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ നേഹ. ഗര്‍ഭിണിയാണെന്ന് പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരം കുറയുമെന്ന് ഭയപ്പെട്ടിരുന്നു എന്നാണ് താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. 

ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരങ്ങള്‍ കുറയുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയര്‍ പ്രകടമാകുന്നതുവരെ ആ വാര്‍ത്ത രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറയുന്നു. 'വലുപ്പംവച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ടു മറച്ചു പിടിച്ചാണ് ആറുമാസം വരെ ജീവിച്ചത്. ഗര്‍ഭിണിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഇനി സിനിമകളില്‍ അഭിനയിക്കുന്നതിന് താന്‍ അര്‍ഹയല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്നു ഭയന്നിരുന്നു' നേഹ പറഞ്ഞു. 

നേഹയുടേയും അംഗദിന്റേയും പെട്ടെന്നുള്ള വിവാഹം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. നേഹ ഗര്‍ഭിണിയായതിനാലാണ് പെട്ടെന്ന് വിവാഹം നടത്തിയത് എന്നായിരുന്നു പാപ്പരാസികളുടെ കണ്ടത്തല്‍. അതിന് മറുപടിയായാണ് ലാക്‌മേ ഫാഷന്‍ വീക്കില്‍ നിറവയറുമായ നേഹ റാമ്പില്‍ എത്തിയത്. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞ് അതിഥിയെ കാത്തിരിക്കുന്ന സന്തോഷത്തിലാണ് നേഹയും കുടുംബവും അംഗത് നല്ലൊരു അച്ഛനായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് നേഹ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com