നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ ‘യഷ്‌രാജ്’ ഫിലിംസ് അധികൃതരെ പൊലീസ് ചോദ്യം ചെയ്യും. നടനുമായുള്ള സിനിമ കരാറുകളുടെ രേഖകൾ കഴിഞ്ഞദിവസം പൊലീസ് ശേഖരിച്ചിരുന്നു. നടിയും സുശാന്തിന്റെ സുഹൃത്തുമായ റിയ ചക്രവർത്തി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിർമാണ കമ്പനി അധികൃതരെ ചോദ്യം ചെയ്യുന്നത്.
പ്രമുഖരുടെ ലോബി നടനെ ഒതുക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം മുന്നേറുന്നത്. ‘യഷ്‌രാജു’മായുള്ള കരാറുകളിൽ നിന്നു പിൻമാറിയ സുശാന്ത് അവരുടെ ചിത്രങ്ങളിൽ അഭിനയിക്കരുതെന്നു തന്നോടു പറഞ്ഞതായി റിയ ചക്രവർത്തി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. റിയ ഉൾപ്പെടെ 15 പേരെ ഇതിനോടകം ചോദ്യംചെയ്തിട്ടുണ്ട്.
ജൂൺ 14 ഞായറാഴ്ചയാണ് മുംബൈയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തിയത്. സുശാന്ത് വിഷാദരോഗത്തിന് അടിമയായിരുന്നെന്നാണ് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നടന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates