'സ്‌ക്രീനില്‍ ചെയ്യുന്നത് ജീവിതത്തില്‍ ചെയ്താല്‍ എന്താണ്? '; നായകന്മാര്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ നിരവധി സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് മല്ലിക

'ചെറിയ വസ്ത്രവും ധരിച്ചെത്തുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ചെയ്താല്‍ ഒരു സദാചാര ബോധവുമില്ലാത്തവരാകും. ഇത് കണ്ട് പുരുഷന്മാര്‍ നമുക്ക് മേലെ സ്വാതന്ത്ര്യമെടുക്കും'
'സ്‌ക്രീനില്‍ ചെയ്യുന്നത് ജീവിതത്തില്‍ ചെയ്താല്‍ എന്താണ്? '; നായകന്മാര്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ നിരവധി സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് മല്ലിക
Updated on
1 min read

സിനിമയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി നിരവധി നടിമാരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ തനിക്കുണ്ടായിട്ടുള്ള മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം മല്ലിക ഷരാവത്ത്. നായകന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തയാറാകാതിരുന്നതിന്റെ പേരില്‍ തനിക്ക് നിരവധി സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. സിനിമയിലെ തന്റെ കഥാപാത്രങ്ങളെ കണ്ട് എളുപ്പത്തില്‍ വഴങ്ങുന്നവളാണെന്ന് വിലയിരുത്തി സിനിമ സംവിധായകരും സഹതാരങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.

2004 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് മല്ലിക കത്തിക്കയറുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ ചൂടന്‍ താരമെന്ന പദവിയിലേക്ക് മല്ലിക ഉയര്‍ന്നു. എന്നാല്‍ ഇതോടെ തന്നെ മുന്‍വിധിയോടെ നോക്കിക്കാണാന്‍ പലരും തുടങ്ങിയെന്നാണ് മല്ലിക പറയുന്നത്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവം തുറന്നു പറഞ്ഞത്. ചെറിയ വസ്ത്രവും ധരിച്ചെത്തുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ചെയ്താല്‍ ഒരു സദാചാര ബോധവുമില്ലാത്തവരാകും. ഇത് കണ്ട് പുരുഷന്മാര്‍ നമുക്ക് മേലെ സ്വാതന്ത്ര്യമെടുക്കും. ഇത് എനിക്കും സംഭവിച്ചിട്ടുണ്ട്. മല്ലിക പറയുന്നു.

സ്‌ക്രീനില്‍ ചെയ്യുന്നപോലെ എന്നോട് അടുത്ത് ഇടപഴകാന്‍ നിനക്ക് കഴിയില്ലേ എന്ന് നായകന്മാര്‍ ചോദിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ ചെയ്യുന്ന കാര്യം സ്വകാര്യമായി ചെയ്താല്‍ എന്താണ് കുഴപ്പം. എന്നാണ് അവര്‍ ചോദിച്ചിരുന്നത്. ഇത്തരത്തില്‍ നായകന്മാരുടെ അപ്രീതിയില്‍ നിരവധി പ്രൊജക്റ്റുകളില്‍ നിന്ന് എന്നെ നീക്കിയിട്ടുണ്ട്. ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണ്. സ്ത്രീകളെ രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കുന്നത് എന്ന് ഇതില്‍ നിന്ന് മനസിലാകും. തന്റെ സിനിമയുടെ തെരഞ്ഞെടുപ്പ് വളരെ വ്യത്യസ്തമായിരുന്നെന്ന് മല്ലികയ്ക്ക് അറിയാം. എന്നാല്‍ ഒഴിക്കിന് എതിരേ നീന്തിയില്ലായിരുന്നെങ്കില്‍ കുറച്ചുകൂടി മികച്ചരീതിയില്‍ മുന്നോട്ടുപോകാമായിരുന്നു എന്നാണ് മല്ലിക പറയുന്നത്.

ഞാന്‍ വളരെ അധികം ശക്തയായ നടിയാണ്. എനിക്ക് ഒരിക്കലും കോംപ്രമൈസിന് സാധിക്കില്ല. ഞാന്‍ വളരെ അഭിമാനിയും സെല്‍ഫ് റെസ്‌പെക്റ്റുമാണ്. ഒരുസമയത്ത് ചില സംവിധായകര്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് എന്നെ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിനെക്കുറിച്ചെല്ലാം തുറന്നു പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം എല്ലാവരും എന്നെ കുറ്റപ്പെടുത്തും എന്ന പേടിയായിരുന്നു. ഞാന്‍ അങ്ങനെ പെരുമാറുന്നതുകൊണ്ടാണ് അവര്‍ എന്നെ ക്ഷണിക്കുന്നത് എന്ന തരത്തില്‍ സംസാരം വരുമെന്ന് ഭയപ്പെട്ടിരുന്നു. ഇരകളെ കുറ്റപ്പെടുത്തുന്ന അവസ്ഥ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

ആളുകള്‍ തന്നെ മുന്‍വിധിയോട് കാണുന്നതില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു. ഞാന്‍ തന്നെ എന്ന ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് ഒരിക്കലും ഹെല്‍ത്തി സ്‌പെയ്‌സ് അല്ല. അതേസമയം ഒരു വലിയ വിഭാഗം മാധ്യമങ്ങളെ തനിക്ക് നേരെ ശത്രുതമനോഭാവം വെച്ചുപുലര്‍ത്തി. അവര്‍ക്ക് സെന്‍സേഷനലിസത്തിലായിരുന്നു താല്‍പ്പര്യം ഇത് എന്നെ വേദനിപ്പിച്ചു. എത്രത്തോളം കിസ്സിംങ് സീനുകളിലാണ് ഞാന്‍ അഭിനയിച്ചത് എന്നോര്‍ക്കുമ്പോള്‍ എനിക്ക് പേടിതോന്നും കാരണം ഇതു കാരണം ഇനിയും ഇത്തരത്തിലുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടിവരുമെന്ന് ഭയപ്പെട്ടിരുന്നു മല്ലിക പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com