'സ്വന്തം മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അയാള്‍ പീഡിപ്പിച്ചുകൊണ്ടിരുന്നത്'

തന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ആല്‍ബമായ മെയ്ഡ് ഇന്‍ ഇന്ത്യയുടെ റെക്കോഡിങ് കാലത്ത് മാലിക്ക് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അലിഷയുടെ ആരോപിച്ചിരിക്കുന്നത്.
'സ്വന്തം മക്കളുടെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അയാള്‍ പീഡിപ്പിച്ചുകൊണ്ടിരുന്നത്'
Updated on
1 min read

സംഗീത സംവിധായകന്‍ അനു മാലികിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഗായിക അലീഷ ചിനായ് രംഗത്ത്. മീ ടൂ വെളിപ്പെടുത്തലില്‍ അനു മാലിക്കിന് മേല്‍ കുരുക്ക് മുറുകുകയാണ്. ഓരോ ദിവസവും മാലിക്കിനെതിരേ പീഡനാരോപണങ്ങളുമായി പുതിയ ഗായികമാര്‍ മുന്നോട്ട് വരികയാണ്.

തന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ആല്‍ബമായ മെയ്ഡ് ഇന്‍ ഇന്ത്യയുടെ റെക്കോഡിങ് കാലത്ത് മാലിക്ക് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് അലിഷയുടെ ആരോപിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ ഇരുവരും പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയും ഇന്ത്യന്‍ ഐഡല്‍ എന്ന സംഗീത റിയാലിറ്റി ഷോയില്‍ ഒന്നിച്ച് വിധികര്‍ത്താക്കളാവുകയും ചെയ്തു. ഇതിനുശേഷമാണ് ഇപ്പോള്‍ മാലിക്കിനെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

രണ്ട് പെണ്‍കുട്ടികളാണ് അനു മാലിക്കിനുള്ളത്. ഇക്കാലമത്രയും ഇവരുടെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് അയാള്‍ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഭാര്യയും മക്കളുമുള്ളപ്പോള്‍ തന്നെയാണ് അയാള്‍ വീട്ടില്‍ വച്ച് ഇവരെ ഉപദ്രവിച്ചിരുന്നത് എന്നും അലീഷ ആരോപിച്ചു.

'അനു മാലിക്കിനെതിരായ നിയമ പോരാട്ടം ഞാന്‍ ഒറ്റയ്ക്കാണ് നടത്തിയത്. അന്ന് മാലിക്കിനെതിരായ കോടതിവിധി ഒരു നാഴികക്കല്ലായിരുന്നു. അയാള്‍ മാപ്പപേക്ഷയുമായി എന്റെ പിറകെ നടക്കുകയായിരുന്നു. ഒടുവില്‍ ഞാന്‍ അയാളോട് ക്ഷമിക്കുകയായിരുന്നു'- അലീഷ വ്യക്തമാക്കി.

ഗായികമാരായ സോനം മൊഹാപാത്രയും ശ്വേത പണ്ഡിറ്റും നേരത്തെ അനു മാലിക്കിനെതിരെ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതിന് പുറമെ രണ്ട് ഗായികമാര്‍ പേരു വെളിപ്പെടുത്താതെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ മാലിക്കിനെതിരേ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അനു മാലിക്കിനെ ഇന്ത്യന്‍ ഐഡലില്‍ നിന്ന് സോണി ടിവി നീക്കി. എന്നാല്‍, ആരോപണങ്ങളെല്ലാം അനു മാലിക്ക് നിഷേധിച്ചിട്ടുണ്ട്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com