പ്രവാസികൾക്ക് ഒമാൻ മതിയായോ?; ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർ കുറയുന്നു

ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 506,630ല്‍ നിന്ന് 508,386 ആയി ഉയർന്നു.പക്ഷെ, ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാകുന്നതോടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
oman police and officers
Oman sees a decline in expatriate workers from South Asian countries@ThalesMEA
Updated on
1 min read

മസ്കത്ത്: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഒമാനിൽ കുറയുന്നതായി റിപ്പോർട്ട്. ദേശീയ സ്ഥിതി വിവര കേന്ദ്രം (എന്‍സിഎസ്ഐ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പ്രവാസികളുടെ എണ്ണം കുറഞ്ഞു വരുന്നതായി പറയുന്നത്. അതെ സമയം ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

oman police and officers
'ഞാൻ യാറ,അവൾ ലാറ ഞങ്ങൾ ഇനി ഒന്നല്ല,രണ്ടാണ്'; 7 മാസം പ്രായമുളള സയാമീസ് ഇരട്ടകളിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചു (വിഡിയോ)

ബംഗ്ലാദേശ്,പാകിസ്ഥാൻ,ശ്രീലങ്ക,ഇന്ത്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഒമാനിൽ ഏറ്റവും കൂടുതലുള്ളത്. പുതിയ റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു 2.5 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024ല്‍ ബംഗ്ലാദേശ് പ്രവാസികളുടെ എണ്ണം 637,152 ആയിരുന്നു. ഈ വര്‍ഷം ജൂണില്‍ ഇത് 621,048 ആയി കുറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് ഒമാൻ വിസാ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രവാസികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

oman police and officers
ഒമാനിൽ എൻജിനീയർമാർക്ക് പ്രൊഫഷണൽ അക്രഡിറ്റേഷൻ നിർബന്ധമാക്കി

ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 506,630ല്‍ നിന്ന് 508,386 ആയി ഉയർന്നു.പക്ഷെ, ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാകുന്നതോടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ശ്രീലങ്കന്‍ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം 24,156 ആയിരുന്നു. ഈ വര്‍ഷം അത് 22,440 ആയി കുറഞ്ഞു. പാകിസ്ഥാൻ സ്വദേശികളുടെ എണ്ണം 3,17,296ല്‍ നിന്ന് 3,12,105 ആയി കുറഞ്ഞതായും കണക്കുകൾ പറയുന്നു.

Summary

Oman sees a decline in expatriate workers from South Asian countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com