അബുദാബി: പൊതു ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾക്കും അശ്രദ്ധയായ ഡ്രൈവിങ് രീതികൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. വാഹനങ്ങളിൽ നിന്നുണ്ടാകുന്ന അമിത ശബ്ദത്തെ സംബന്ധിച്ച് നിരവധി പരാതികൾ ജനങ്ങളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ അധികൃർ തീരുമാനിച്ചത്.
ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ചുമത്തുന്നതോടൊപ്പം മറ്റ് നിയമ നടപടികളും സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. താമസകേന്ദ്രങ്ങളടക്കമുള്ള പ്രദേശങ്ങളില്‍ ചിലർ അമിത ശബ്ദത്തിൽ അലക്ഷ്യമായി വാഹനമോടിക്കുന്നത് സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനധികൃതമായ വാഹനങ്ങൾ മോഡിഫിക്കേഷനുകള്‍ നടത്തിയാണ് അമിതമായ ശബ്ദം ഉണ്ടാകുന്നത്.
ഇത്തരം ശബ്ദം കുട്ടികളെയും പ്രായമായവരെയും പരിഭ്രാന്തരാക്കും. അസുഖങ്ങള്‍ അലട്ടുന്നവരെയും ഇത്തരം പ്രവൃത്തികള്‍ മാനസികമായും സമ്മർദ്ദത്തിലാക്കും. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന ഇത്തരം പ്രവർത്തികളിൽ നിന്ന് ജനങ്ങൾ പിന്മാറണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.
വാഹനങ്ങളിൽ അനധികൃത മോഡിഫിക്കേഷൻ നടത്തിയാൽ 1,000 ദിർഹം പിഴ, 12 ട്രാഫിക് പോയിന്റും നൽകും. ഇതിന് പുറമെ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. 10,000 ദിർഹം അടച്ചാൽ മാത്രമേ പിന്നീട് വാഹനം വിട്ടുനൽകുകയുള്ളു.
മൂന്ന് മാസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ വാഹനം പൊതുവേ ലേലത്തിൽ വെച്ച് വിൽപ്പന നടത്തും. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 999 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates