നീന്തൽക്കുളത്തിലേക്ക് കുട്ടികളെ വലിച്ചെറിഞ്ഞു; അമേരിക്കൻ പൗരനെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ബഹ്‌റൈൻ

സൗദിയിൽ ജോലി ചെയ്തു വരുക ആയിരുന്ന പ്രതി വാരാന്ത്യം ആഘോഷിക്കാനായി ആണ് ബഹ്‌റൈനിൽ എത്തിയത്. സംഭവ ദിവസം പ്രതി നന്നായി മദ്യപിച്ചതിന് ശേഷം ഹോട്ടലിലെ നീന്തൽക്കുളത്തിന്റെ സമീപത്ത് എത്തി. ഈ സമയത്ത് നാല് കുട്ടികൾ പൂളിന്റെ സമീപം നിൽക്കുക ആയിരുന്നു.
Bahrain court
Bahrain court jails foreigner for throwing children into poolspecial arrangement
Updated on
1 min read

മനാമ: നീന്തൽക്കുളത്തിലേക്ക് കുട്ടികളെ എടുത്തെറിഞ്ഞ വിദേശി പൗരനെ തടവ് ശിക്ഷയ്ക്ക് വിധിച്ചു ബഹ്‌റൈൻ കോടതി. അമേരിക്കൻ പൗരനെയാണ് മൂന്നുമാസം തടവിന് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തണമെന്നും കോടതി വ്യക്തമാക്കി.

Bahrain court
നീന്തൽക്കുളങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് വിടരുത്; കർശന നിർദേശവുമായി ദുബൈ പൊലീസ്

സൗദിയിൽ ജോലി ചെയ്തു വരുക ആയിരുന്ന പ്രതി വാരാന്ത്യം ആഘോഷിക്കാനായി ആണ് ബഹ്‌റൈനിൽ എത്തിയത്. സംഭവ ദിവസം പ്രതി നന്നായി മദ്യപിച്ചതിന് ശേഷം ഹോട്ടലിലെ നീന്തൽക്കുളത്തിന്റെ സമീപത്ത് എത്തി. ഈ സമയത്ത് നാല് കുട്ടികൾ പൂളിന്റെ സമീപം നിൽക്കുക ആയിരുന്നു. പ്രതി മദ്യലഹരിയിൽ കുട്ടികളെ നീന്തൽക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഇതിൽ ഇതിൽ നാല് വയസ്സുകാരനായ ഒരു കുട്ടിക്ക് നീന്താൻ അറിയാത്തതിനാൽ വെള്ളത്തിൽ മുങ്ങിപ്പോകുകയും പ്രതി തന്നെ വെള്ളത്തിൽ ചാടി കുട്ടിയെ രക്ഷിക്കുകയും ചെയ്തു.

Bahrain court
വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കുട്ടികളുടെ സമ്മതമില്ലാതെയാണ് പ്രതി അവരെ പൂളിലേക്ക് എറിഞ്ഞതെന്ന് ദൃക്‌സാക്ഷി കോടതിയിൽ മൊഴി നൽകി. കുട്ടികളെ അപകടത്തിലാക്കിയെന്ന കുറ്റം ഇയാൾ നിഷേധിച്ചെങ്കിലും സാക്ഷി മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുക ആയിരുന്നു. തടവുശിക്ഷക്ക് പകരം മറ്റ് ശിക്ഷകൾ നൽകണമെന്ന പ്രതിയുടെ വാദം സുപ്രീം ക്രിമിനൽ അപ്പീൽ കോടതി തള്ളിയിരുന്നു.

Summary

Gulf news: Bahrain court jails foreigner for throwing children into pool.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com