

മനാമ: സാമ്പത്തിക ബാധ്യതകൾ തീർക്കാതെ രാജ്യം വിടുന്ന പ്രവാസികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ നിയമഭേദഗതി വേണമെന്ന് ബഹ്‌റൈൻ എം പി മാർ. ഇതുമായി ബന്ധപ്പെട്ട പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചു. നിലവിലുള്ള നിയമങ്ങളിൽ കൂടുതൽ മാറ്റം വരുത്തി കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗമായ ഖാലിദ് ബു അനകിന്റെ നേതൃത്വത്തിലുള്ള എം പിമാർ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
വിദേശ നിക്ഷേപകർ, ഫ്ലക്സി വിസയിൽ ജോലി ചെയ്യുന്നവർ,തൊഴിൽ വിസയിൽ ജോലി ചെയ്യുന്നവർ കടങ്ങൾ തീർക്കാതെ രാജ്യം വിടുന്നത് വർധിച്ചു വരുന്നുണ്ട്. ബാങ്ക് വായ്പ തിരിച്ചടവുകൾ, വാടക കുടിശ്ശിക, മറ്റ് പിഴകൾ എന്നിവ അടയ്ക്കാതെയാണ് പലരും രാജ്യം വിടുന്നത്. ഇത് രാജ്യത്തിന്റെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും നിക്ഷേപകരിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുമെന്ന് എം പി മാർ പറഞ്ഞു.
കമേഴ്സ്യൽ രജിസ്ട്രേഷൻ വളെര എളുപ്പം ലഭിക്കുന്നതും ഫ്ലെക്സി വിസ സംവിധാനത്തിൽ യാത്രാ നിയന്ത്രണങ്ങളില്ലാത്തതും ഇത്തരക്കാർക്ക് തട്ടിപ്പ് നടത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. ഇത് നിയന്ത്രിക്കാൻ പ്രവാസികൾ രാജ്യം വിടുന്നതിനു മുൻപ് രാജ്യം വിടുന്നതിനു മുമ്പ് കടങ്ങൾ തീർപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിയമപരമായ പരിശോധനകൾ വേണമെന്നും അതിനു വേണ്ടി നിയമങ്ങളിൽ,ഭേദഗതി ചെയ്യണമെന്നും എം പിമാർ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates