ദുബൈ: എയർ ടാക്സി, ഡ്രൈവറില്ലാ കാറുകൾ എന്നിവ പ്രയോഗത്തിൽ കൊണ്ടുവരുന്ന പ്രവർത്തനങ്ങളിൽ മുന്നേറി ദുബൈ. ഇവയുടെ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഏകദേശം 80 ശതമാനം പൂർത്തിയായതായി ദുബൈ ആർ ടി എ മേധാവി മത്താർ അൽ തായേർ പറഞ്ഞു.
ഈ വർഷത്തെ ആദ്യ പാദത്തിൽ തന്നെ ഓട്ടോണമസ് വാഹനങ്ങൾ പ്രവർത്തനക്ഷമമാകുമെന്ന് അദ്ദേഹം പ്രത്യാശപ്രകടപ്പിച്ചു. ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാ മാതൃകകളും സംയോജിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
നിശ്ചിത സ്ഥലങ്ങളിൽ 100 ഇലക്ട്രിക് വാഹനങ്ങൾ എന്ന നിലയിൽ ആരംഭിക്കുന്ന ഈ പരിപാടി ക്രമേണ 1,000 ആയി ഉയർത്തും.
"ആദ്യ പാദത്തോടെ, ഒന്നിലധികം മേഖലകളിൽ പ്രവർത്തിക്കുന്ന സ്വയംഭരണ വാഹനങ്ങൾ ഞങ്ങളുടെ കൈവശമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.
ദുബൈ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, സ്വകാര്യ മേഖല പങ്കാളിത്തം എന്നിവ വേഗത്തിൽ സ്വീകരിക്കുകയും സമന്വയിപ്പിക്കയും ചെയ്തത് നഗരത്തിലെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്കും വിജയങ്ങൾക്കും കാരണമായിട്ടുണ്ട്.
സ്വകാര്യമേഖലയുമായുള്ള സഹകരണം സേവനങ്ങളിലുടനീളം കാര്യക്ഷമത വർദ്ധിപ്പിച്ചു.
ഇ - ഹെയിലിങ്ങിൽ ദുബൈ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇതുവഴി ടാക്സികൾക്കായുള്ള കാത്തിരിപ്പ് സമയം 25 മിനിട്ടിൽ നിന്ന് മൂന്ന് മിനിട്ടായി കുറഞ്ഞു.
“ദുബൈയുടെ വിജയരഹസ്യം സാങ്കേതികവിദ്യയല്ല, തീരുമാനമെടുക്കലാണ്,” അൽ തായർ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ ആഡംബര കാറുകളുള്ള നഗരങ്ങളിൽ മുൻനിരയിലാണ് ദുബൈ. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 1,70,000 അഡംബരകാറുകളാണ് നഗരത്തിലുള്ളത്. ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള അവയുടെ വ്യതിരിക്തമായ നമ്പർ പ്ലേറ്റുകളുടെ മൂല്യം മാത്രം 170 കോടി ദിർഹത്തിന് മുകളിൽ വരുമെന്ന് ദുബൈ ആർ ടി എ മേധാവി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates