എ ഐ പണി തുടങ്ങി, 4.28 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി ദുബൈ പൊലീസ്

സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തിൽ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് പൊലീസ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ.
RTA fines
RTA AI Crackdown, 4.28 Lakh Cases Flagged in Dubai @rta_dubai
Updated on
1 min read

ദുബൈ: കഴിഞ്ഞ ഏഴു മാസത്തിനിടെ ദുബൈയിൽ 4.28 ലക്ഷം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയതായി പൊലീസ്. ആഡംബര കാറുകൾ, ടാക്സി മേഖലകളിൽ നിന്നുള്ള നിയമലംഘനങ്ങളും ഇതിൽ ഉൾപ്പെടും. എ ഐ ഉപയോഗിച്ചുള്ള സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇത്രയുമധികം നിയമലംഘനങ്ങൾ കണ്ടെതിയതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.

RTA fines
കുട്ടികൾ ഒരു ആഗ്രഹം പറഞ്ഞാൽ ദുബൈ പൊലീസ് മാമന്മാർ നോ പറയില്ല!, മൂന്ന് വയസ്സുകാരിക്കു പെരുത്ത് സന്തോഷം

സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തിൽ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് പൊലീസ് കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ. എ ഐ നീരീക്ഷണ സംവിധാനത്തിലൂടെ അതിവേഗം നിയമ ലംഘനങ്ങൾ കണ്ടെത്തുകയും കുറ്റക്കാർക്കെതിരെ പിഴ ചുമത്തുകയും ചെയ്യുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും മറ്റ് അപകടങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് കർശന നിരീക്ഷണം ഏർപ്പെടുത്തിയത് എന്ന് അധികൃതർ അറിയിച്ചു.

RTA fines
പിഴത്തുകയിൽ 50% ഇളവ്; തട്ടിപ്പിൽ വീഴരുതെന്ന് ദുബൈ ആർ ടി എ

ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും റോഡുകളിൽ നീരീക്ഷണം നടത്തുന്നുണ്ട്. സ്മാർട്ട് മോണിറ്ററിംഗ് സെന്റർ ഡാറ്റ തുടർച്ചയായി വിശകലനം ചെയ്ത് നിയമലംഘനങ്ങൾ കണ്ടെത്താൻ വളരെയെളുപ്പം സാധിക്കും. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം വർധിപ്പിച്ച് നിരീക്ഷണം കൂടുതൽ ശക്തമാക്കാനും നിയമ ലംഘനങ്ങൾ കുറയ്ക്കാനുമാണ് സർക്കാരിന്റെ ശ്രമമെന്ന് ആർ‌ ടി എ വ്യക്തമാക്കി.

Summary

Gulf news: RTA Tightens AI Surveillance, 4.28 Lakh Monitoring Cases, Nearly 30,000 Violations Flagged in Seven Months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com