ഖത്തറിനെതിരെയുള്ള വ്യോമ ഉപരോധത്തില്‍ അയവു വരുത്തി ഗള്‍ഫ് രാഷ്ട്രങ്ങള്‍

ഇളവിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ദുബൈ വഴി സര്‍വ്വീസ് പുനരാരംഭിച്ചു
ഖത്തറിനെതിരെയുള്ള വ്യോമ ഉപരോധത്തില്‍ അയവു വരുത്തി ഗള്‍ഫ് രാഷ്ട്രങ്ങള്‍
Updated on
1 min read

ദോഹ: അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതിനെത്തുടര്‍ന്ന് ഖത്തറിനെതിരെയുള്ള വ്യോമ ഉപരോധത്തില്‍ അയവു വരുത്തി സൗദി അറേബ്യ,യുഎഇ,ബഹറൈന്‍ രാജ്യങ്ങള്‍.ഖത്തറിലോ ഉപരോധമേര്‍പ്പെടുത്ത രാജ്യങ്ങളിലോ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് മാത്രമേ ഇനിമുതല്‍ വിലക്കുണ്ടാകുകയുള്ളു. ഇളവിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ദുബൈ വഴി സര്‍വ്വീസ് പുനരാരംഭിച്ചു. വിലക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ ഒമാന്‍ വഴിയാണ് സര്‍വ്വീസ് നടത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് വെട്ടിക്കുറച്ച യാത്രാ നിരക്ക് എയര്‍ ഇന്ത്യ പഴയപടിയാക്കി.

ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നത് മേഖലയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മറ്റ് രാഷ്ട്രങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്നെത്തുടര്‍ന്നാണ് ഉപരോധത്തില്‍ ഇളവ് വരുത്താന്‍ സൗദി തയ്യാറായിരിക്കുന്നത്. അമേരിക്ക,റഷ്യ,യൂറോപ്യന്‍ അംഗരാജ്യങ്ങള്‍ എന്നിവ നിരന്തരം ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുമായും ഖത്തറുമായി ആശയവിനിമയം നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായി സൗദി,ബഹറൈന്‍ സ്ഥാനപതിമാര്‍ കഴിഞ്ഞ ദിവസം തുര്‍ക്കി വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കടുത്ത നടപടികളില്‍ നിന്ന് ഇരുവിഭാഗവും പിന്‍മാറണമെന്ന കുവൈറ്റ് അമീറിന്റെ നിര്‍ദ്ദേശം ഇരുവിഭാഗങ്ങളും അംഗീകരിച്ചതായണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com