1000 കോടി വിലമതിക്കും; 50,000 ചതുരശ്ര അടി വിസ്തീര്‍ണം, അഞ്ചുനില, 20 കാറുകള്‍ കയറി കിടക്കും; അമ്പരിപ്പിച്ച് ഇഷയുടെ 'ഡയമണ്ട് കൊട്ടാരം', (ചിത്രങ്ങള്‍)

ഗുലീറ്റ എന്ന് പേരിട്ടിരിക്കുന്ന ഈ വീട് 2012ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്ന് 450 കോടി രൂപ മുടക്കിയാണ് പിരാമല്‍ കുടുംബം സ്വന്തമാക്കിയത്
1000 കോടി വിലമതിക്കും; 50,000 ചതുരശ്ര അടി വിസ്തീര്‍ണം, അഞ്ചുനില, 20 കാറുകള്‍ കയറി കിടക്കും; അമ്പരിപ്പിച്ച് ഇഷയുടെ 'ഡയമണ്ട് കൊട്ടാരം', (ചിത്രങ്ങള്‍)
Updated on
2 min read

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ ഏകമകള്‍ ഇഷ അംബാനിയും പിരാമല്‍ ഗ്രൂപ്പ് ഉടമയുടെ മകന്‍ ആനന്ദ് പിരാമലുമായുളള ആഢംബരപൂര്‍ണമായ വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹശേഷം ഇഷയുടെ പുതിയ വീടാണ് വാര്‍ത്തകളിലിടം നേടുന്നത്. 50,000 ചതുരശ്ര അടി വിസ്തീര്‍ണമുളള വീടാണ് ചര്‍ച്ചയാകുന്നത്.

ഗുലീറ്റ എന്ന് പേരിട്ടിരിക്കുന്ന ഈ വീട് 2012ല്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്ന് 450 കോടി രൂപ മുടക്കിയാണ് പിരാമല്‍ കുടുംബം സ്വന്തമാക്കിയത്. ഇന്ന് ഇതിന് 1000 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വിവാഹശേഷം ആനന്ദിനും ഇഷക്കും ആനന്ദിന്റെ മാതാപിതാക്കള്‍ വീട് സമ്മാനിക്കുകയായിരുന്നു. 

മുംബൈയിലെ വര്‍ലിയിലാണ് കടലിന് അഭിമുഖമായുളള ഈ വീട് .ഡയമണ്ട് തീമിനെ അടിസ്ഥാനമാക്കിയാണ് വീടിന്റെ നിര്‍മാണം. വിവാഹത്തിന് മുന്‍പ് ആയിരത്തോളം ആളുകള്‍ 24 മണിക്കൂറും ജോലി ചെയ്താണ് വീട് മോടി പിടിപ്പിച്ചത്. 

അഞ്ച് നിലയുള്ള വീട്ടിലെ എല്ലാ അലങ്കാര വസ്തുക്കളും ഇന്റീരിയര്‍ ഉപകരണങ്ങളും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ഡയമണ്ട് മുറിയാണ് വീടിന്റെ പ്രധാന ആകര്‍ഷണം. ത്രീഡി നിര്‍മാണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷാന്‍ലിയര്‍ വിളക്കുകള്‍ അകത്തളങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഏറ്റവും താഴത്തെ നിലയില്‍ മനോഹരമായ പൂന്തോട്ടവും മള്‍ട്ടി പര്‍പസ് റൂമുമുണ്ട്. ഒന്നാം നിലയില്‍ രണ്ട് ഓപ്പണ്‍ ബാല്‍ക്കണികളാണുള്ളതെന്നതാണ്  പ്രധാന ആകര്‍ഷണം. ഇരുപതോളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിലാണ് ഡൈനിങ് ഹാളും മാസ്റ്റര്‍ ബെഡ്‌റൂം ഉളളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com