വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വാന്‍ മോഷ്ടിച്ചു; ആര്‍ക്കും ഡ്രൈവിങ് അറിയില്ല; പിന്നീട് സംഭവിച്ചത്

അടുത്തഘട്ടത്തില്‍ അവര്‍ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലഖ്‌നൗ: പണം സമ്പാദിക്കാനുള്ള എളുപ്പവഴികളിലൊന്നാണ്‌ മോഷണം. പിടിക്കപ്പെടില്ല എന്ന ഉറപ്പിലാണ് പലരും പദ്ധതി ആസൂത്രണം ചെയ്യാറാങ്കിലും പിന്നീട് പിടിവീഴുന്നതാണ് പല കേസുകളിലും കാണുന്നത്. അത്തരത്തിലൊരു മോഷ്ടാക്കളെയാണ് കാണ്‍പൂരില്‍ പൊലീസ് കൈയോടെ പിടികൂടിയത്. മോഷ്ടാക്കള്‍ മുന്നുപേരും കോളജ് വിദ്യാര്‍ഥികളാണെന്നതും കൗതുകകരമാണ്.

ഇവര്‍ മോഷ്്ടിച്ചതാകാട്ടെ ഒരു മാരുതി വാനാണ്. ആസൂത്രണം ചെയ്തതുപോലെ കൃത്യമായി വാന്‍ മോഷ്ടിക്കാന്‍ മൂവര്‍ സംഘത്തിന് കഴിഞ്ഞു. എന്നാല്‍ അടുത്തഘട്ടത്തില്‍ അവര്‍ നേരിട്ടത് വലിയ വെല്ലുവിളിയായിരുന്നു. കാര്‍ ഓടിക്കാന്‍ മൂവര്‍ക്കും അറിയില്ലായിരുന്നു. എന്നിട്ടും അവര്‍ പദ്ധതി ഉപേക്ഷിച്ചില്ല. 

മൂവരും വാഹനം തള്ളി കൊണ്ട് പോവാന്‍ തീരുമാനിച്ചു. രാത്രിയില്‍ 10 കിലോമീറ്റര്‍ ദൂരമാണ് അവര്‍ വാഹനം തള്ളിയത്. വണ്ടി തള്ളി തളര്‍ന്നതോടെ വാഹനം പാതിവഴിയില്‍ ഉപേക്ഷിച്ചു. കാറിന്റെ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ച ശേഷം മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു.

കേസില്‍ സത്യം കുമാര്‍, അമന്‍ ഗൗതം, അമിത് വര്‍മ  എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സത്യംകുമാര്‍ മഹാരാജ്പൂരിലെ ഒരു എഞ്ചിനീയറിങ് കോളജില്‍ ബിടെക്ക വിദ്യാര്‍ഥിയും അമന്‍ ഡിബിഎസ് കോളജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. അമിത് ജോലി ചെയ്ത് വരികയുമാണ്.

മെയ് ഏഴിന് ദബൗലി മേഖലയില്‍ നിന്ന് മൂന്ന് പ്രതികളും വാഹനം മോഷ്ടിച്ചതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഭേജ് നാരായണ്‍ സിംഗ് പറഞ്ഞു. 'അവര്‍ വാന്‍ മോഷ്ടിച്ചു, പക്ഷേ അവര്‍ക്ക് അത് ഓടിക്കാന്‍ അറിയില്ലായിരുന്നു, അതിനാല്‍, അവര്‍ ദബൗലിയില്‍ നിന്ന് കല്യാണ്‍പൂരിലേക്ക് 10 കിലോമീറ്റര്‍ വാന്‍ തള്ളിയിട്ട് നമ്പര്‍ പ്ലേറ്റ് മാറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചു. വാഹനം ഓടിക്കാന്‍ ആര്‍ക്കും അറിയില്ല. എന്നാല്‍ ഇത് മോഷ്ടിച്ച ശേഷം വില്‍ക്കാമെന്ന് അവര്‍ കരുതി'-എസിപി പറഞ്ഞു.

അമിത് ആണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് എസിപി പറഞ്ഞു. വാഹനം വിപണിയില്‍ വില്‍ക്കാനായിരുന്നു പദ്ധതി. അല്ലെങ്കില്‍ സത്യംകുമാര്‍ നിര്‍മ്മിക്കുന്ന വെബ്സൈറ്റ് വഴി വില്‍ക്കാനായിരുന്നു പദ്ധതിയെന്നും എസിപി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com