65കാരന്റെ ശരീരം കടുവ പാതിതിന്ന നിലയില്‍; അന്വേഷണം 

ഉത്തര്‍പ്രദേശിലെ പിലിബിത്ത് കടുവ സംരക്ഷണകേന്ദ്രത്തില്‍ ശരീരത്തിന്റെ ഒരു ഭാഗം തിന്ന നിലയില്‍ 65കാരന്റെ മൃതദേഹം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പിലിബിത്ത് കടുവ സംരക്ഷണകേന്ദ്രത്തില്‍ ശരീരത്തിന്റെ ഒരു ഭാഗം തിന്ന നിലയില്‍ 65കാരന്റെ മൃതദേഹം കണ്ടെത്തി.  കടുവയുടെ ആക്രമണത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ച ഉത്തര്‍പ്രദേശിലെ പിലിബിത്ത് കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കരിമ്പ് പാടത്തേക്ക് പോയ ഫൂല്‍ ചന്ദിനെ വെളളിയാഴ്ച ഉച്ചയോടെ കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉള്‍ക്കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. 

65കാരന്‍ വനത്തില്‍ അതിക്രമിച്ചു കയറിയതാണോ, അതോ വന്യമൃഗങ്ങള്‍ വലിച്ചു കൊണ്ടുപോയി വനത്തില്‍ തളളിയതാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പെണ്‍ കടുവയും രണ്ട് കുഞ്ഞുങ്ങളും ചേര്‍ന്ന് 65കാരന്റെ ശരീരം ഭക്ഷിക്കുന്നത് കണ്ടുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

കാര്‍ഷികമേഖലയില്‍ കടുവയുടെ ശല്യം വര്‍ധിച്ചതായി നിരവധി തവണ പരാതിപ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ല. പിലിബിത്ത് കടുവ സംരക്ഷണകേന്ദ്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയയാണ് ഫൂല്‍ ചന്ദിന്റെ കരിമ്പ് പാടം. ഇവിടെ വച്ച് ഫൂല്‍ ചന്ദിനെ ആക്രമിച്ച കടുവ മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം കടുവയുടെ കാല്‍പാദത്തിന്റെ പാടോ, 65കാരനെ വലിച്ചിഴച്ചു കൊണ്ടുപോയതിന്റെ തെളിവുകളോ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com