തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; 8 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
8 workers feared trapped
തുരങ്കത്തിന്റെ ദൃശ്യംഎക്സ്
Updated on
1 min read

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലുള്ള ശ്രീശൈലം ഡാമിനു പിന്നിലെ തുരങ്കമാണ് തകര്‍ന്നത്. അപകടത്തില്‍ 8 ഓളം തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. 3 തൊഴിലാളികളെ രക്ഷപ്പെടുത്തി.

തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കാനായി തൊഴിലാളികള്‍ ഉള്ളില്‍ കയറിയതിനു പിന്നാലെയാണ് അപകടം. 14 കിലോമീറ്ററോളം ഉള്ളിലാണ് അപകടം നടന്നിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

നീരൊഴുക്ക് അടയ്ക്കാന്‍ ഉപയോഗിച്ച കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീണതാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുരങ്കത്തിന്റെ 10 മീറ്ററോളം ഭാഗമാണ് തകര്‍ന്നിരിക്കുന്നത്. ഏതാണ്ട് 200 മീറ്ററോളം ഭാഗത്ത് ചെളി പടര്‍ന്നതായും വിവരമുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുരങ്കം അടച്ചിട്ടിരുന്നു. നാല് ദിവസം മുന്‍പാണ് തുറന്നത്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടക്കമുള്ളവരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com