'വെറുക്കുന്നവരെപ്പോലും സ്നേഹം പഠിപ്പിക്കുന്നു'; രാഹുല്‍ ഗാന്ധിക്കൊപ്പം ന്യായ് യാത്രയില്‍ പങ്കെടുത്ത് അഖിലേഷ് യാദവ്

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒരുമിച്ചു പോരാടുമെന്ന് പ്രിയങ്ക ഗാന്ധി
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം ന്യായ് യാത്രയില്‍ അഖിലേഷ് യാദവ്
രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം ന്യായ് യാത്രയില്‍ അഖിലേഷ് യാദവ്എക്‌സ്‌
Updated on
1 min read

ലഖ്നൗ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്ത് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്പിയുമായുള്ള കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് അഖിലേഷ് രാഹുലിനൊപ്പം ന്യായ് യാത്രയില്‍ പങ്കെടുത്തത്.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ ഒരുമിച്ചു പോരാടുമെന്ന് അഖിലേഷിനെ ന്യായ് യാത്രയിലേക്കു സ്വാഗതം ചെയ്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു. വരുംദിവസങ്ങളില്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാവും ഏറ്റവും വലിയ വെല്ലുവിളി. ബിജെപി തകര്‍ത്ത അബേദ്കറുടെ ആശയങ്ങള്‍ സംരക്ഷിക്കുന്നതും വെല്ലുവിളിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണിക്ക് കഴിയുമെന്ന് അഖിലേഷ് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അത് ശക്തമായി വിനിയോഗിക്കണം. കര്‍ഷകര്‍ ഇപ്പോഴും സമരം ചെയ്യുകയാണ്. രാജ്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ അധികാരത്തില്‍നിന്ന് താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും അഖിലേഷ് പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം ന്യായ് യാത്രയില്‍ അഖിലേഷ് യാദവ്
22 വര്‍ഷം നീണ്ട അന്വേഷണം; പിടികിട്ടാപ്പുള്ളിയായ സിമി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വെറുക്കുന്നവരെപ്പോലും സ്നേഹം പഠിപ്പിക്കുന്നു, ഇത് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന ആഗ്രയാണ് സര്‍ എന്ന കുറിപ്പോടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായതിന്റെ ചിത്രവും അഖിലേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഖിലേഷും പ്രിയങ്കയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനു 17 സീറ്റ് എന്ന ധാരണയിലെത്തിയിരുന്നു. മധ്യപ്രദേശില്‍ ഒരു സീറ്റ് കൂടി കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടിക്കു വിട്ടുനല്‍കി. ഉത്തര്‍പ്രദേശില്‍ റായ്ബറേലിയും അമേഠിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com