ഓരോ സീസണിലും ഓരോ പങ്കാളി; നല്ല സമൂഹത്തിന്റെ ലക്ഷണമല്ലെന്ന് ഹൈക്കോടതി

വിവാഹത്തിലൂടെ ഒരാള്‍ക്കു ലഭിക്കുന്ന സുരക്ഷിതത്വവും സാമൂഹ്യ സ്വീകാര്യതയും സ്ഥിരതയും പ്രദാനം ചെയ്യാന്‍ ലിവ് ഇന്‍ ബന്ധത്തിനു കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അലഹാബാദ്: വിവാഹത്തിലൂടെ ഒരാള്‍ക്കു ലഭിക്കുന്ന സുരക്ഷിതത്വവും സാമൂഹ്യ സ്വീകാര്യതയും സ്ഥിരതയും പ്രദാനം ചെയ്യാന്‍ ലിവ് ഇന്‍ ബന്ധത്തിനു കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഓരോ സീസണിലും പങ്കാളിയെ മാറ്റുകയെന്ന മൃഗീയമായ കാഴ്ചപ്പാട് ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

ലിവ് ഇന്‍ പങ്കാളിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടാണ് ജസ്റ്റിസ് സിദ്ധാര്‍ഥിന്റെ നിരീക്ഷണം. വിവാഹം എന്ന സംവിധാനം കാഹലരണപ്പെട്ടതിനു ശേഷം മാത്രമേ ഇന്ത്യയില്‍ ലിവ് ഇന്‍ ബന്ധത്തെ സാധാരണമായി കാണാനാവൂവെന്ന് കോടതി പറഞ്ഞു. വികസിതമെന്നു പറയപ്പെടുന്ന പല രാജ്യങ്ങള്‍ക്കും ഇപ്പോള്‍ വിവാഹം എന്ന സംവിധാനത്തെ സംരക്ഷിക്കല്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇന്ത്യയും അതേ വഴിയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ മധ്യവര്‍ഗ ധാര്‍മികത അവഗണിക്കാനാവാത്ത കാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹ ബന്ധത്തിലെ പങ്കാളിയോടുള്ള വഞ്ചനയും ലിവ് ഇന്‍ ബന്ധങ്ങളും പുരോഗമന സമൂഹത്തിന്റെ ലക്ഷണങ്ങളായി പരിഗണിക്കപ്പെടുകയാണ്. അതുവഴി പ്രത്യാഘാതങ്ങള്‍ അറിയാതെ യുവാക്കള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു- കോടതി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com