കെജരിവാളിനെ ചോദ്യം ചെയ്യുന്നു;ഇഡി നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ആം ആദ്മി

12 ഉദ്യോഗസ്ഥരടങ്ങുന്ന ഇഡി സംഘം കെജരിവാളിന്റെ വസതിയില്‍ എത്തിയതാണ് റിപ്പോര്‍ട്ടുകള്‍

കെജരിവാളിന്റെ വസതിക്ക് പുറത്ത് പൊലീസ് സന്നാഹം
കെജരിവാളിന്റെ വസതിക്ക് പുറത്ത് പൊലീസ് സന്നാഹം പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെജരിവാള്‍. കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജരിവാളിന്റെ അഭിഭാഷക സംഘം സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ് ആവശ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍


കെജരിവാളിന്റെ വസതിക്ക് പുറത്ത് പൊലീസ് സന്നാഹം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഇഡി സംഘം, വന്‍പൊലീസ് സന്നാഹം

ഹൈക്കോടതി ഉത്തരവിനെതിരെ കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ കെജരിവാളിന്റെ വസതിയില്‍ സെര്‍ച്ച് വാറണ്ടുമായി ഇഡി സംഘം എത്തി.

കെജ്‌രിവാളിനെ ഇഡി വസതിയില്‍ ചോദ്യം ചെയ്യുകയാണ്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇഡി സംഘം വൈകിട്ടോടെ കെജരിവാളിന്റെ വസതിയില്‍ എത്തിയത്. വീടിന് പുറത്ത് വലിയ പൊലീസ് സന്നാഹവുമുണ്ട്.

2021-22-ലെ മദ്യനയത്തിന്റെ രൂപവത്കരണ സമയത്ത് കേസിലെ പ്രതികള്‍ കെജരിവാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നും ഇഡി ആരോപണം. കേസുമായി ബന്ധപ്പെട്ട് എഎപി. നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ ഇന്‍-ചാര്‍ജ് വിജയ് നായര്‍, ചില മദ്യവ്യവസായികള്‍ എന്നിവരെ ഇ.ഡി. നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

തെലങ്കാനയിലെ ബിആര്‍എസ്. നേതാവ് കെ. കവിതയേയും കഴിഞ്ഞയാഴ്ച ഇഡി അറസ്റ്റ് ചെയ്തിരുന്നു. കെജരിവാളും സിസോദിയയും ഉള്‍പ്പെടെയുള്ള എഎപി. നേതാക്കളുമായി ചേര്‍ന്ന് കവിത ഗൂഢാലോചന നടത്തിയെന്നാണ് ഇഡി പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com