കെജരിവാളിന് ഷുഗര്‍ ലെവല്‍ 300 കടന്നു, ഇന്‍സുലിന്‍ നിഷേധിക്കുന്നത് ബിജെപിയുടെ ക്രൂരത; തിഹാര്‍ ജയിലിന് മുന്നില്‍ എഎപിയുടെ പ്രതിഷേധം

''ലോകത്തിലെ ഏതെങ്കിലും ഡോക്ടറോട് ചോദിച്ചാല്‍ ഇന്‍സുലിന്‍ ഇല്ലാതെ 300ന് മുകളിലുള്ള ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയും''
AAP
ഡല്‍ഹി തിഹാര്‍ ജയിലില്‍ എഎപി നേതാക്കള്‍ നടത്തുന്ന പ്രതിഷേധംപിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഷുഗര്‍ നില 300 കടന്നുവെന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ച് ആം ആദ്മി പാര്‍ട്ടി പ്രതിഷേധിക്കുന്നു. കെജരിവാളിന്റെ ആരോഗ്യ നില വളരെ മോശമാണെന്നും ഉടനടി ഇന്‍സുലിന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എഎപി നേതാവ് അതിഷിയുടെ നേതൃത്വത്തില്‍ തിഹാര്‍ ജയിലിന് മുന്നില്‍ പ്രതിഷേധം നടത്തുന്നത്.

ഏപ്രില്‍ 10, 15 തിയതികളില്‍ ഗുളികകള്‍ നല്‍കരുതെന്ന് ഇന്‍സുലിന്‍ തന്നെ ആവശ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എയിംസില്‍ നിന്ന് സീനിയര്‍ ഡയബറ്റോളജിസ്റ്റിനെ ഏര്‍പ്പാടാക്കണമെന്ന് ചൂണ്ടിക്കാട്ടി ജയില്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് ബനിവാള്‍ ശനിയാഴ്ച എയിംസ് ഡയറക്ടര്‍ക്ക് അയച്ച കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് എഎപി പ്രതിഷേധ പ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്. കെജരിവാളിനെ തിഹാര്‍ ജയിലില്‍ സാവധാനം മരണത്തിലേയ്ക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന ആംആദ്മി പാര്‍ട്ടി നേതാവിന്റെ ആരോപണത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍.

AAP
രണ്ടാംഘട്ട വോട്ടെടുപ്പ്: കേരളം അടക്കം 88 മണ്ഡലങ്ങൾ വെള്ളിയാഴ്ച പോളിങ് ബൂത്തിൽ; 1210 സ്ഥാനാർത്ഥികൾ മത്സരരം​ഗത്ത്

''കഴിഞ്ഞ 20 ദിവസമായി അരവിന്ദ് കെജരിവാള്‍ ജയിലിലാണ്. 30 വര്‍ഷമായി പ്രമേഹ രോഗിയാണ്. ഷുഗര്‍ ലെവല്‍ 300 കടന്നിരിക്കുന്നു. ലോകത്തിലെ ഏതെങ്കിലും ഡോക്ടറോട് ചോദിച്ചാല്‍ ഇന്‍സുലിന്‍ ഇല്ലാതെ 300ന് മുകളിലുള്ള ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയും. എന്നാല്‍, ബിജെപിയുടെ നിര്‍ദേശപ്രകാരം തിഹാര്‍ ഭരണകൂടം ഇന്‍സുലിന്‍ നിഷേധിച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് പോലും ഇത്തരമൊരു ക്രൂരത നടന്നിട്ടില്ല. ഷുഗര്‍ ലെവല്‍ 300ന് മുകളിലുള്ള പ്രമേഹരോഗിക്ക് ഇന്‍സുലിന്‍ നിഷേധിക്കുന്ന ബിജെപിയില്‍ നിന്ന് എന്തൊരു ക്രൂരതയാണ് ഇതെന്നും അതിഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇന്‍സുലിന്‍ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നല്‍കാന്‍ തയ്യാറായാണ് വന്നത്. ഇത് സ്വീകരിക്കാനും അവര്‍ തയ്യാറല്ല. ഇത് മരണത്തിലേയ്ക്ക് തള്ളിവിടുകയല്ലാതെ മറ്റെന്താണെന്നും അതിഷി എക്‌സില്‍ കുറിച്ചു.

ഡല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ കെജരിവാള്‍ തിഹാര്‍ ജയിലിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com