'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ?'- രാഹുലിനെതിരെ വിവാദ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ 709 സ്റ്റേഷനുകളില്‍ പരാതി; കേസ്

'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ?'- രാഹുലിനെതിരെ വിവാദ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ 709 സ്റ്റേഷനുകളില്‍ പരാതി; കേസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് വിവാദ പ്രസ്താവന നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ കേസ്. ഉത്താരഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയായിരുന്നു ഹിമന്ത രാഹുലിനെ അധിക്ഷേപിച്ചത്. ഇതിനെതിരെ തെലങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹിമന്തക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഹൈദരാബാദ് പൊലീസ് കേസെടുത്തത്. 

പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ തെളിവ് ചോദിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് അസം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 'നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ?' എന്നായിരുന്നു ഹിമന്തയുടെ വിവാദ പരാമര്‍ശം.

'അസം മുഖ്യമന്ത്രിയുടെ പരാമര്‍ശനം ഗാന്ധി കുടുംബത്തിനോ, കോണ്‍ഗ്രസ് പാര്‍ട്ടിക്കോ എതിരെയല്ല. അദ്ദേഹത്തിന്റെ പരാമര്‍ശം മാതൃത്വത്തെ തന്നെ അപമാനിക്കുന്നതാണ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 709 പൊലീസ് സ്റ്റേഷനുകളില്‍ അസം മുഖ്യമന്ത്രിക്കെതിരെ ക്രിമനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കും'- തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്.

ജൂബിലി ഹില്‍സ് പൊലീസാണ് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 504, 505 (2) വകുപ്പുകള്‍ പ്രകാരമാണ് ഹിമന്തക്കെതിരെ പൊലീസ് കേസ് എടുത്തത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com