'സദ്ദാമിനെ പോലെ എന്ന് പറഞ്ഞപ്പോള്‍ ഷേവ് ചെയ്തു; വടിച്ചപ്പോള്‍ അമൂല്‍ ബേബി'; ടീഷര്‍ട്ട് ധാരണത്തില്‍ രാഹുലിന് ഉപദേശം

രാഹുല്‍ താടി നീട്ടുമ്പോഴും വടിക്കുമ്പോഴും തന്റെ ഉപദേശം സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു
 'Rahul Gandhi listens to my advice', then takes dig at t-shirt
'സദ്ദാമിനെ പോലെ എന്ന് പറഞ്ഞപ്പോള്‍ ഷേവ് ചെയ്തു; വടിച്ചപ്പോള്‍ അമൂല്‍ ബേബി'; ടീഷര്‍ട്ട് ധാരണത്തില്‍ രാഹുലിന് ഉപദേശം ഫയല്‍
Updated on
1 min read

ഗുവഹാത്തി: രാഹുല്‍ ഗാന്ധിയുടെ രൂപമാറ്റത്തെ പരിഹസിച്ച് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ. രാഹുല്‍ താടി നീട്ടുമ്പോഴും വടിക്കുമ്പോഴും തന്റെ ഉപദേശം സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് നാഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹിമന്തയുടെ പ്രതികരണം.

രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ താടി നീണ്ടതായിരുന്നു. അന്ന് അദ്ദേഹത്തെ കാണാന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനപ്പോലെയുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ഷേവ് ചെയ്തു. ഷേവ് ചെയ്ത്‌പ്പോള്‍ അമൂല്‍ ബോയ് ആയെന്ന് താന്‍ പറഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ കുറ്റിത്താടി വയ്ക്കാന്‍ തുടങ്ങിയതെന്നും ഹിമന്ത പറഞ്ഞു.

ടീ ഷര്‍ട്ട് ധരിക്കുന്നത് വലിയ കാര്യമാണെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ടീ ഷര്‍ട്ട് ധരിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഉണ്ടാകുന്നത് രാജ്യത്തിന് നിര്‍ഭാഗ്യകരമാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടനയുടെ പുറം ചട്ട നീലനിറമാണ്. പൊതുറാലികളില്‍ രാഹുല്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ചൈനീസ് ഭരണഘടനയാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നവരാണെങ്കില്‍ എന്തിന് പൗരത്വനിയമത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മഥുരയിലെ കൃഷ്ണ ക്ഷേത്രം, ഗ്യാന്‍വാപി മസ്ജിദിന് പകരം കാശി വിശ്വനാഥ ക്ഷേത്രം എന്നിവയുടെ നിര്‍മാണം ഉള്‍പ്പടെ മോദി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 400 സീറ്റുകള്‍ നേടിയാല്‍ ഇന്ത്യയെ മോദി ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 'Rahul Gandhi listens to my advice', then takes dig at t-shirt
പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com