ബംഗാളിലെ എക്‌സിറ്റ്‌പോള്‍ ഫലം പുറത്തുവിടാനില്ല; കാരണം തുറന്ന് പറഞ്ഞ്‌ ആക്‌സിസ് മൈ ഇന്ത്യ

വോട്ടര്‍മാരുമായി മുഖാമുഖം സംസാരിച്ചുള്ള സര്‍വ്വേ രീതിയാണ് ആക്‌സിസ് മൈ ഇന്ത്യ പിന്തുടരുന്നത്.
pradeep gupta
pradeep gupta
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ എക്‌സിറ്റ് പോള്‍ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യ ഇത്തവണ പശ്ചിമ ബംഗാളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടില്ലെന്ന് ഏജന്‍സി തലവന്‍ പ്രദീപ് ഗുപ്ത. ഇന്നലെ (ബുധനാഴ്ച) അസം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നി സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ ഏജന്‍സി പുറത്തുവിട്ടിരുന്നു. എന്നാല്‍ പശ്ചിമ ബംഗാളില്‍ വോട്ട് രേഖപ്പെടുത്തിയ ഭൂരിഭാഗം വോട്ടര്‍മാരും പ്രതികരിക്കാന്‍ വിസമ്മതിച്ചതാണ് ഫലം പുറത്തുവിടാത്തതിന് കാരണമെന്ന് പ്രദീപ് ഗുപ്ത വിശദീകരിച്ചു.

pradeep gupta
'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ല'; ബലാത്സംഗ ഇരകളുടെ ഗര്‍ഭച്ഛിദ്രത്തില്‍ നിയമം മാറണം: സുപ്രീം കോടതി

വോട്ടര്‍മാരുമായി മുഖാമുഖം സംസാരിച്ചുള്ള സര്‍വ്വേ രീതിയാണ് ആക്‌സിസ് മൈ ഇന്ത്യ പിന്തുടരുന്നത്. എന്നാല്‍ പശ്ചിമ ബംഗാളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ഏകദേശം 60-70 ശതമാനം ആളുകളും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും ഗുപ്ത പറഞ്ഞു. 20-30 ശതമാനം ആളുകളുടെ മാത്രം അഭിപ്രായം വെച്ച് കൃത്യമായ ഒരു ഫലം പ്രവചിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

pradeep gupta
117 കോടി മൂല്യമുള്ള അപൂര്‍വ്വ പുരാവസ്തുക്കള്‍; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 657 പുരാവസ്തുക്കള്‍ തിരികെ നൽകി അമേരിക്ക

മറ്റു മിക്ക എക്‌സിറ്റ് പോളുകളും പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് (TMC) അധികാരം നിലനിര്‍ത്തുമെന്ന് രണ്ട് സര്‍വേകള്‍ മാത്രമാണ് കണക്കുകൂട്ടുന്നത്. പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളില്‍ 148 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പശ്ചിമ ബംഗാളിലെ വോട്ടര്‍മാരുടെ ഇടയിലുള്ള അസാധാരണമായ നിശബ്ദതയും വിമുഖതയും സര്‍വ്വേയില്‍ വലിയ പിശകുകള്‍ക്ക് കാരണമായേക്കാം എന്നതിനാലാണ് പ്രവചനത്തില്‍ നിന്ന് പിന്മാറിയതെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.

Summary

Axis My India won't release exit poll results for West Bengal elections, says Pradeep Gupta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com