ഗയ നഗരത്തിന്റെ പേര് ഇനി 'ഗയാ ജി'; സനാതന സംസ്‌കാരത്തോടുള്ള സമര്‍പ്പണമെന്ന് ബിജെപി

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം,
Nitish Kumar
നിതീഷ് കുമാര്‍
Updated on
1 min read

പട്‌ന: ബിഹാറിലെ ഗയ നഗരം ഇനി 'ഗയാ ജി' എന്നറിയപ്പെടും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം, പട്ടണത്തിന്റെ ചരിത്രപപരവും മതപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് നടപടി.

പട്ടണത്തിന്റെ പേര് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത ജെഡിയു ദേശീയ പ്രസിഡന്റ് നിതീഷ് കുമാറിന് നന്ദി അറിയിക്കുകയും ചെയ്തു. തീരുമാനത്തെ ബിജെപി എംപി രവിശങ്കര്‍ പ്രസാദും സ്വാഗതം ചെയ്തു. ഗയയുടെ മതപരമായ പ്രാധാന്യത്തെ ഈ തീരുമാനം എടുത്തുകാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.'ഗയയെ 'ഗയാജി' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം സ്വാഗതാര്‍ഹവും അഭിമാനകരവുമാണ്. ഈ തീരുമാനം ഗയയുടെ മതപരമായ പ്രാധാന്യത്തെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുക മാത്രമല്ല, സനാതന സംസ്‌കാരത്തോടുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സമര്‍പ്പണത്തെയും മതസ്ഥലങ്ങളുടെ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു,' രവി ശങ്കര്‍ പ്രസാദ് എക്‌സില്‍ കുറിച്ചു.

ആത്മീയമായി ഇന്ത്യയില്‍ ഏറെ പ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ് ഗയ. പഴയ പാടലീപുത്രം കേന്ദ്രമായുള്ള മഗധ സാമ്രാജ്യത്തിലെ പുരാതന നഗരം. ഹിന്ദുക്കളെക്കൂടാതെ ജൈന, ബുദ്ധ മതവിശ്വാസികളുടെ പുണ്യസങ്കേതം കൂടിയാണ് ഗയ. രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം ഗയയെപ്പറ്റി പരാമര്‍ശമുണ്ട്. ഫാല്‍ഗുനി തീരത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്ന് വിഷ്ണുപാദ ക്ഷേത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com