റണ്‍വേയിലൂടെ വിമാനം നീങ്ങുന്നതിനിടെ എമര്‍ജന്‍സി ഡോര്‍ തുറന്നു; അന്വേഷണം; ബിജെപി എംപിയെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്താന്‍ ഇന്‍ഡിഗോ തയ്യാറായില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവത്തില്‍ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. ഡിസംബര്‍ പത്തിന് ചെന്നൈ - തിരുച്ചിറപ്പിള്ളി ഇന്‍ഡിഗോ 6 E 7339 വിമാനത്തിലായിരുന്നു സംഭവം. അതേസമയം വിമാനത്തിന്റെ വാതില്‍ തുറന്നത് ബിജെപി എംപി തേജസ്വി സൂര്യയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളണ്ട്.

എംപിയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച് ഇന്‍ഡിഗോ അധികൃതര്‍ പ്രതികരണം നടത്തിയിട്ടില്ല. വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍  തുറന്നത് ഒരു യാത്രക്കാരനാണെന്നാണ് ചെന്നൈ എയര്‍പോര്‍ട്ട് അധികൃതരും ഡിജിസിഎയും സ്ഥിരീകരിച്ചത്. അതേസമയം തേജസ്വി സൂര്യയാണ് എമര്‍ജന്‍സി ഡോര്‍ തുറന്നതെന്നും ഇക്കാര്യത്തില്‍ അദ്ദേഹം ക്ഷമാപണം നടത്തിയതായും സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

എമര്‍ജന്‍സി വാതില്‍ തുറക്കേണ്ട സാഹചര്യം യാത്രക്കാര്‍ക്ക് എയര്‍ഹോസ്റ്റസുമാര്‍ നല്‍കാറുണ്ട്. അതിന് പിന്നാലെ തേജസ്വി സൂര്യ എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് ശേഷം തന്റെ കൈ അബദ്ധത്തില്‍ തട്ടി എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നെന്ന് ഇന്‍ഡിഗോയ്ക്ക് എംപി എഴുതി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എമര്‍ജന്‍സി വാതില്‍ തുറന്നതിനെ തുര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് അധികൃതര്‍ വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. രണ്ടുമണിക്കൂര്‍ വൈകിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. ബദ്ധത്തില്‍ തന്റെ കൈതട്ടി എമര്‍ജന്‍സി ഡോര്‍ തുറക്കുകയായിരുന്നെന്ന് തേജസ്വി അടുത്തിരുന്ന യാത്രക്കാരനോട് പറഞ്ഞതായും ക്ഷമാപണം നടത്തിയതായും ദൃക്‌സാക്ഷി വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗളൂരു സൗത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് തേജസ്വി സൂര്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com