കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി സ്കൂളിലെത്തിയത് 'കാലിത്തീറ്റ'; പാക്കറ്റുകൾ പിടിച്ചെടുത്തു, അന്വേഷണം 

മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഒരു സർക്കാർ സ്കൂളുകളിലാണ് സംഭവം
ചിത്രം:എഎൻഐ
ചിത്രം:എഎൻഐ
Updated on
1 min read

പൂനെ: കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് സ്കൂളിൽ എത്തിച്ച് നൽകിയത് 'കാലിത്തീറ്റ'. ഉച്ചഭക്ഷണത്തിനായുള്ള ധാന്യത്തിന് പകര‌മാണ് കാലിത്തീറ്റ എത്തിയത്. മഹാരാഷ്ട്രയിലെ പൂനെയിലുള്ള ഒരു സർക്കാർ സ്കൂളുകളിലാണ് സംഭവം. പൂനെ മുൻസിപ്പൽ കോർപ്പറേഷനാണ് സ്കൂളിൻറെ നടത്തിപ്പ് ചുമതല. 

കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നൽകണമെന്നാണ് മഹാരാഷ്ട്ര സർക്കാരിന്റെ നിർദേശം. ഇതിന്റെ ചുമതല ജില്ലാഭരണകൂടത്തെയാണ് ഏൽപിച്ചിരിക്കുന്നത്. ഇതനുസരിച്ച് സ്കൂൾ നമ്പർ 58ൽ എത്തിയ ഭക്ഷ്യസാധനങ്ങളുടെ ലോഡിലാണ് കാലിത്തീറ്റ കണ്ടെത്തിയത്. 

കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി കാലിത്തീറ്റ എത്തിച്ചു നൽകിയ സംഭവം ദൗർഭാഗ്യകരമാണെന്ന് പൂനെ മേയർ മുരളീധർ മൊഹോൽ പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും റ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് തക്കശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അധികൃതർ കാലിത്തീറ്റ പാക്കറ്റുകൾ പിടിച്ചെടുത്തിട്ടുണ്ട്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com