

റായ്പുർ: ഛത്തീസ്ഗഢിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. മാവോവാദികൾക്കായി നടത്തിയ തിരച്ചിലിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. സിആർപിഎഫിന്റെ ഗൊറില്ല സേനാവിഭാഗമായ കോബ്രയിലെ സൈനികനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അസിസ്റ്റന്റ് കമാൻഡന്റ് നിതിൻ ഭലെറാവു ഞായറാഴ്ച പുലർച്ചെ 3.30 ന് മരിച്ചതായി സിആർപിഎഫ് വക്താവ് അറിയിച്ചു.
സുക്മ ജില്ലയിലെ ചിൻതൽനാർ വന മേഖലയ്ക്കടുത്ത് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. ഒൻപത് സൈനികർക്ക് പരിക്കേറ്റു. കോബ്രയുടെ 206ാം ബറ്റാലിയൻ കമാൻഡോകൾക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നിന്ന് പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
സിആർപിഎഫും പൊലീസ് സേനയും സംയുക്തമായി മാവോവാദികൾക്കായി നടത്തിയ തിരച്ചിലിനിടെ സ്‌ഫോടകവസ്തു(ഐഇഡി) പൊട്ടിത്തറിക്കുകയായിരുന്നുവെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates