'ലൈംഗികബന്ധത്തിനുള്ള സമ്മതം സ്വകാര്യനിമിഷം പകര്‍ത്താനുള്ള അനുമതിയല്ല'

വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം
delhi high court
Delhi High Court FILE
Updated on
1 min read

ന്യൂഡല്‍ഹി: ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഒരു വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്താനുള്ള അനുമതിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയില്‍ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹിതയായ യുവതിയുമായുള്ള സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

delhi high court
ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങുമോ?; ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി

സ്വകാര്യ ദൃശ്യങ്ങളോ ചിത്രങ്ങളോ ഭീഷണിപ്പെടുത്താനോ സമ്മര്‍ദത്തിലാക്കാനോ ഉപയോഗിച്ചാല്‍ തുടര്‍ന്നുള്ള ലൈംഗിക ബന്ധങ്ങള്‍ ഉഭയ സമ്മതത്തോടെയുള്ളതായി കണക്കാക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ വ്യക്തമാക്കി. പരാതിക്കാരിയുമായി ബന്ധം ഉഭയ സമ്മതത്തോട് കൂടിയായിരുന്നു എന്നും, ലൈംഗിക അതിക്രമം എന്ന പരാതി നില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതി കോടതിയെ സമീപിച്ചത്. എന്നാല്‍ വാദം തള്ളിയ കോടതി വീഡിയോ പുറത്തുവന്നാല്‍ തനിക്കുണ്ടാകുന്ന അപമാനത്തെക്കുറിച്ച് എല്ലാക്കാലത്തും യുവതിക്ക് ഭയമുണ്ടായിരുന്നെന്നും അതിനാല്‍ ലൈംഗികബന്ധം പൂര്‍ണമനസ്സോടെയുള്ള സമ്മതമായി കാണാനാകില്ലെന്നും വിലയിരുത്തി.

delhi high court
വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍, ജോലി നഷ്ടമായവരില്‍ ശശി തരൂരിന്റെ മകനും

വിദേശത്തായിരുന്ന പ്രതി വിവാഹിതയായ സ്ത്രീയുമായി ബന്ധം മുതലെടുത്ത് വീഡിയോ കോളിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. 2023 അവസാനത്തോടെ പ്രതി ഡല്‍ഹിയില്‍ എത്തിയപ്പോള്‍, ഈ വീഡിയോകള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരികമായി ചൂഷണം ചെയ്തെന്നാണ് പരാതി. പ്രതിയില്‍ നിന്ന് പണം വാങ്ങിയെന്ന് സമ്മതിക്കുന്ന വിഡിയോയും ചിത്രീകരിച്ചു. പിന്നീട് ഈ വീഡിയോകള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നും പരാതിയില്‍ പറയുന്നു.

Summary

Consent to a relationship does not permit filming or online abuse Delhi High Court.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com