'പഠനത്തില്‍ മികവുപുലര്‍ത്തി'; സഹപാഠിയുടെ അമ്മ എട്ടാക്ലാസുകാരനെ കൊലപ്പെടുത്തി; പിടിയില്‍

പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയോടുള്ള അനിഷ്ടമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: പുതുച്ചേരി കാരയ്ക്കലില്‍ വിദ്യാര്‍ഥിയെ സഹപാഠിയുടെ അമ്മ വിഷം കൊടുത്ത് കൊലപ്പെടുത്തി.  കാരയ്ക്കല്‍ നെഹ്രുനഗര്‍ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ബാലമണികണ്ഠനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ അമ്മസഹായറാണി വിക്ടോറിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

കാരയ്ക്കല്‍ നെഹ്രു ഹൗസിങ് കോളനിയില്‍ താമസിക്കുന്ന രാജേന്ദ്രന്‍ - മാലതി ദമ്പതികളുടെ മകനാണ് ബാലമണികണ്ഠന്‍. പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥിയോടുള്ള അനിഷ്ടമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൂള്‍ഡ്രിങ്ക്‌സില്‍ വിഷം ചേര്‍ത്ത് ഇവര്‍ കുട്ടിക്ക് നല്‍കുകയായിരുന്നു. 

ഇന്നലെ സ്‌കൂളിലെത്തിയാണ് സഹപാഠിയുടെ അമ്മ വിഷം ചേര്‍ത്ത കൂള്‍ഡ്രിങ്ക്‌സ് ബാലമണികണ്ഠന് നല്‍കിയത്. വീട്ടിലെത്തിയതിന് പിന്നാലെ കുട്ടി നിര്‍ത്താതെ ഛര്‍ദ്ദിച്ചപ്പോള്‍ രക്ഷിതാക്കള്‍ ഉടനെ കാരയ്ക്കലിലെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹപാഠിയുടെ അമ്മയാണ് ജ്യൂസ് നല്‍കിയതെന്ന് വിദ്യാര്‍ഥി രക്ഷിതാക്കളോട് പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com