രാജ്യത്ത് 600 മെഡിക്കല്‍ കോളജുകള്‍ കൂടി വേണം; പൊതു-സ്വകാര്യ പങ്കാളിത്തം ആരോഗ്യമേഖലയിലും അനിവാര്യം; നിതിന്‍ ഗഡ്കരി

രാജ്യത്ത് 600 മെഡിക്കല്‍ കോളജുകളും എംയിസ് പോലുള്ള 50 ഇന്‍സ്റ്റിറ്റ്യൂട്ടുകളും 200 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും കൂടി വേണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി /ഫയല്‍
നിതിന്‍ ഗഡ്കരി /ഫയല്‍
Updated on
1 min read


മുംബൈ: രാജ്യത്ത് 600 മെഡിക്കല്‍ കോളജുകളും എംയിസ് പോലുള്ള 50 ഇന്‍സ്റ്റിറ്റ്യൂട്ടുകളും 200 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും കൂടി വേണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മെഡിക്കല്‍-വിദ്യാഭ്യാസ മേഖലയില്‍ പൊതു, സ്വകാര്യ പങ്കാളിത്ത സംവിധാനം ശക്തിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ കോവിഡ് മുന്നണിപ്പോരാളികളുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി സഹകരണ മേഖല മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. 

' വെന്റിലേറ്ററുകളുടെ പരിമിതിയെക്കുറിച്ച് താന്‍ പ്രധാനമന്ത്രിയോട് സൂചിപ്പിച്ചു. രാജ്യത്ത് എത്ര വെന്റിലേറ്ററുകളാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. 2.5 ലക്ഷമാണ് ഉള്ളതെന്ന് മറുപടി നല്‍കി, എന്നാല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് രാജ്യത്ത് 13,000 വെന്റിലേറ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു'- ഗഡ്കരി കൂട്ടിച്ചേര്‍ത്തു. 

'ആ സമയത്ത് ഓക്‌സിജന്റെയും ബെഡുകളുടെയും ക്ഷാമമുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ആ സമയത്ത് ഒരുപാട് സഹായിച്ചു. ഞാനതിനെ അഭിനന്ദിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ, സഹകരണ, സ്വകാര്യ മേഖലകളുടെ സഹായവും എടുത്തു പറയേണ്ടതാണ്. ഗതാഗത മേഖലയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തം ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലും നടപ്പാക്കാവുന്നതാണ്.'- അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com