കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ, പ്രതിമാസം പെൻഷനും നൽകും: പ്രഖ്യാപനവുമായി കെജരിവാൾ 

 2500 രൂപ പ്രതിമാസം പെൻഷനും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്  
ഫോട്ടോ/ എഎൻഐ
ഫോട്ടോ/ എഎൻഐ
Updated on
1 min read

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെൻഷനും പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ.  50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെൻഷനുമാണ് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.  'മുഖ്യമന്ത്രി കോവിഡ് 19 പരിവാർ ആർതിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴിയാണ് സഹായം. 

ചെവ്വാഴ്ച ഓൺലൈനിലൂടെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അപേക്ഷ സമർപ്പിക്കാനായി ഇന്നുമുതൽ വെബ്സൈറ്റ് പ്രവർത്തനം ആരംഭിക്കും. ആധാറും മൊബൈൽ നമ്പറും ഉപയോഗിച്ചു കുടുംബങ്ങൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാം. ഇതിന് കഴിയില്ലെങ്കിൽ സർക്കാർ പ്രതിനിധികൾ നേരിട്ട് വീടുകളെത്തി അപേക്ഷ നൽകാൻ സഹായിക്കും. അപേക്ഷ സമർപ്പിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ പ്രതിനിധി വീട്ടിലെത്തി രേഖകൾ പരിശോധിക്കുമെന്നും കെജരിജ്രിവാൾ വ്യക്തമാക്കി. 

ഡൽഹിയിലെ മിക്കവാറും എല്ലാ കുടുംബങ്ങളെയും കോവിഡ് ബാധിച്ചു. കുട്ടികളടക്കം നിരവധി പേർ അനാഥരായി.പല കുടുംബങ്ങൾക്കും വരുമാന മാർഗമായിരുന്ന അത്താണി തന്നെ നഷ്ടപ്പെട്ടു. ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനാണ് പദ്ധത, കെജരിവാൾ പറഞ്ഞു. മാതാപിതാക്കൾ കോവിഡിന് ഇരയായി അനാഥമാക്കപ്പെട്ട കുട്ടികൾക്ക് എല്ലാ മാസവും 2500 രൂപവീതം നൽകും. 25 വയസ് പ്രായമാകുന്നതുവരെ ഇത് തുടരു
മെന്ന് അദ്ദേഹം അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com