

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. രാജ്യത്തെ എല്ലാവർക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവിൽ കോഡ് ആവശ്യമാണെന്നു കോടതി നിരീക്ഷിച്ചു. രാജസ്ഥാനിലെ മീണ സമുദായത്തിൽപ്പെട്ട ദമ്പതിമാരുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.
ആധുനിക ഇന്ത്യൻ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും ജാതി, മതം തുടങ്ങിയ വേർതിരിവുകൾ സാവധാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് നിരീക്ഷിച്ചു. ഉചിതമായ നടപടി എടുക്കാനായി കേസിലെ വിധിയുടെ പകർപ്പ് കേന്ദ്ര നിയമവകുപ്പ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാനും ഹൈക്കോടതി നിർദേശിച്ചു.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഒരേ നിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. ഇതുവഴി വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ എല്ലാ മത വിഭാഗത്തിലുള്ളവർക്കും ഒരേ നിയമം ബാധകമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates