സുഖമില്ലാത്ത അമ്മയെ കാണാന്‍ അവധി നല്‍കിയില്ല; ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ 11 തവണ കുത്തി

ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് പ്രകോപിതനായ നിര്‍മ്മാണ തൊഴിലാളിയാണ് സഹപ്രവര്‍ത്തകനെ പതിനൊന്ന് തവണ കുത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ദുബായ്‌: ദുബായിലെ കമ്പനിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യക്കാരനായ യുവാവ് സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. നാട്ടിലേക്ക്‌ മടങ്ങുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് പ്രകോപിതനായ നിര്‍മ്മാണ തൊഴിലാളിയാണ് സഹപ്രവര്‍ത്തകനെ പതിനൊന്ന് തവണ കുത്തിയത്.

ഓഗസ്റ്റ് 25മുതല്‍ ഇന്ത്യക്കാരായ 22 നിര്‍മ്മാണ തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാണെന്ന് നിര്‍മ്മാണ കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ ഈ 22 പേരുടെ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നില്ല. അമ്മയുടെ രോഗം കൂടുതലാണെന്നും നാട്ടിലേക്ക് മടങ്ങണമെന്നും അയാള്‍ തന്നോട് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലായിരുന്നു. കുത്തേറ്റ ജീവനക്കാരന്‍ പറഞ്ഞു. 

പിറ്റേദിവസം അമ്മ മരിച്ചവിവരം യുവാവ് സഹപ്രവര്‍ത്തകനെ അറിയിച്ചു. അയാള്‍ ദേഷ്യത്തോടെ വീണ്ടും മുറിയിലെത്തുകയും കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് പതിനൊന്ന് തവണ സഹപ്രവര്‍ത്തകന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ ആക്രമണം. പ്രതിക്കെതിരെ ദുബായ് പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com