'എവിടെ നിര്‍ത്തിയോ അവിടെനിന്ന് തുടങ്ങാം'; ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ടികായത്, ആവശ്യങ്ങളില്‍ മാറ്റമില്ല

കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്
രാകേഷ് ടികായത്/ഫയല്‍ ചിത്രം
രാകേഷ് ടികായത്/ഫയല്‍ ചിത്രം
Updated on
1 min read


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്. കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ കര്‍ഷ സമരം മാറ്റിവയ്ക്കണമെന്ന കാര്‍ഷിക മന്ത്രി നരേന്ദ്ര തോമറിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 22നാണ് കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ അവസാന ചര്‍ച്ച നടന്നത്. 

ജനുവരി 22ന് എവിടെ നിര്‍ത്തിയോ, അവിടെ നിന്ന് വീണ്ടും ചര്‍ച്ച തുടങ്ങാം. ഞങ്ങളുടെ ആവശ്യങ്ങളില്‍ ഇപ്പോഴും മാറ്റമില്ല. ഈ മൂന്ന് കരിനിയമങ്ങളും എന്നന്നേക്കുമായി പിന്‍വലിക്കണം. താങ്ങുവില ഉറപ്പാക്കുന്നതിന് പുതിയ നിയമം കൊണ്ടുവരണം.' ഭാരതീയ കിസാന്‍ യൂണിയന് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ തികായത് പറഞ്ഞു.

കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്ജ് കേന്ദ്രകൃഷിമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കര്‍ഷക സംഘടകളുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com