വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചു, വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും 3 പേരക്കുട്ടികളും മരിച്ചു

ത്യാഗരാജ സ്ട്രീറ്റിലെ രാമചന്ദ്രയ്യ (70), അദ്ദേഹത്തിന്റെ ഇരട്ട പേരക്കുട്ടികളായ ചരിത, ചന്ദന (8), കാര്‍ത്തിക് (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Andhra Pradesh
Andhra Pradesh
Updated on
1 min read

അമരാവതി: വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചതിനെ തുടര്‍ന്ന് വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ അന്നമയ ജില്ലയില്‍ പുംഗനൂര്‍ പട്ടണത്തിലാണ് സംഭവം. ത്യാഗരാജ സ്ട്രീറ്റിലെ രാമചന്ദ്രയ്യ (70), അദ്ദേഹത്തിന്റെ ഇരട്ട പേരക്കുട്ടികളായ ചരിത, ചന്ദന (8), കാര്‍ത്തിക് (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Andhra Pradesh
ഗള്‍ഫിലെ CBSE പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി; പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട്

കുട്ടികളുടെ പിതാവും രാമചന്ദ്രയ്യയുടെ മകനുമായി മുരളിയുടെ ബൈക്കിന്റെ പുകയാണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. തകരാറില്‍ ആയിരുന്ന മുരളിയുടെ ബൈക്ക് ശനിയാഴ്ച മെക്കാനിക്ക് സര്‍വീസ് ചെയ്തിരുന്നു. എഞ്ചിന്റെ ബോര്‍ പിസ്റ്റണ്‍ മാറ്റിയ ബൈക്ക് രാത്രി മുഴുവന്‍ സ്റ്റാര്‍ട്ട് ചെയ്തുവയക്കാന്‍ മെക്കാനിക്ക് നിര്‍ദേശിക്കുകയായിരുന്നു.

Andhra Pradesh
വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

വിടിന് അകത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് ഇപ്രകാരം സ്റ്റാര്‍ട്ട് ചെയ്ത മുരളി ഭാര്യ രേവതിയ്‌ക്കൊപ്പം വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ പോവുകയും ചെയ്തു. മുരളിയുടെ അച്ഛന്‍ രാമചന്ദ്രയ്യ, മകന്‍ കാര്‍ത്തിക്, ഇരട്ട പെണ്‍മക്കള്‍ ചരിത, ചന്ദന എന്നിവര്‍ വീടിന് അകത്ത് ഉറങ്ങി. വീടിന്റെ വാതിലുകളും ജനലുകളും അടച്ചിരുന്നതിനാല്‍ ബൈക്കില്‍ നിന്നുള്ളപുക വീട് മുഴുവന്‍ നിറഞ്ഞാണ് അപകടം ഉണ്ടായത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് എല്ലാവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

Summary

Four members of a family died due to asphyxiation after inhaling smoke from a bike kept on for the entire night in Andhra Pradesh's Annamayya district

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com