ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരി; കേള്‍വി നഷ്ടമാകാം, ഗാന്‍ഗ്രീനും വയറുസംബന്ധമായ അസ്വസ്ഥതകളും, പുതിയ രോഗലക്ഷണങ്ങള്‍ 

കോവിഡിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാകാമെന്ന് വിദഗ്ധര്‍
കോവിഡ് വാക്‌സിനേഷന്‍, പിടിഐ: ഫയല്‍
കോവിഡ് വാക്‌സിനേഷന്‍, പിടിഐ: ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാകാമെന്ന് വിദഗ്ധര്‍. കേള്‍വി നഷ്ടപ്പെടല്‍, ഞരമ്പില്‍ രക്തം കട്ടപിടിച്ചതിന് പിന്നാലെ അവയവത്തിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാകുന്ന രോഗാവസ്ഥയായ ഗാന്‍ഗ്രീന്‍ എന്നി ലക്ഷണങ്ങളും രോഗികളില്‍ കണ്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ഡെല്‍റ്റ വകഭേദം ബാധിച്ച രോഗികളിലാണ് ഈ  ലക്ഷണങ്ങള്‍ കണ്ടുവരുന്നതെന്ന് എന്നതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തെ പനി, ചുമ, തൊണ്ടവേദന, തുടങ്ങിയ ലക്ഷണങ്ങളാണ് കോവിഡ് രോഗികളില്‍ പൊതുവായി കാണുന്നത്. എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പുതിയ രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. കഴിഞ്ഞദിവസം നഖങ്ങളില്‍ കണ്ടുവരുന്ന നിറവ്യത്യാസം കോവിഡിന്റെ ലക്ഷണമാകാമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേള്‍വിക്കുറവ്, വയറുസംബന്ധമായ അസ്വസ്ഥതകള്‍, ഗാന്‍ഗ്രീന്‍ എന്നിവ കോവിഡിന്റെ ലക്ഷണങ്ങളാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെല്‍റ്റ ബാധിച്ചവരിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. അതിനാല്‍ ഡെല്‍റ്റ കൂടുതല്‍ അപകടകാരിയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡെല്‍റ്റ എന്ന പേരിലറിയപ്പെടുന്ന ബി.1.617.2 എന്ന കോവിഡ് വകഭേദം 60ലധികം രാജ്യങ്ങളില്‍ പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com