മനുഷ്യക്കടത്ത് സംഘത്തിന്റെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടു, അലറിവിളിച്ച് പൊലീസുകാരെ അറിയിച്ച് 17കാരി; ധീരത

ഉത്തര്‍പ്രദേശില്‍ മനുഷ്യക്കടത്തു സംഘത്തില്‍ നിന്ന് 17കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മനുഷ്യക്കടത്തു സംഘത്തില്‍ നിന്ന് 17കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. തന്നെ തട്ടിക്കൊണ്ടുപോകുന്ന വാഹനം ട്രാഫിക് കുരുക്കില്‍ അകപ്പെട്ടത് അറിഞ്ഞ് പെണ്‍കുട്ടി സമയോചിതമായ ഇടപെടല്‍ നടത്തിയതാണ് രക്ഷപ്പെടാന്‍ സഹായിച്ചത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ പൊലീസുകാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

കുശിനഗറില്‍ അമ്മാവന്റെ കൈയില്‍ നിന്നാണ് മനുഷ്യക്കടത്ത് സംഘം കുട്ടിയെ വാങ്ങിയത്. എസ് യുവിയില്‍ ബദൗനിലേക്ക് തട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് മനുഷ്യക്കടത്ത് സംഘത്തിന്റെ വാഹനം ട്രാഫിക് കുരുക്കില്‍ അകപ്പെട്ടത്. പിന്നിലെ സീറ്റിലാണ് പെണ്‍കുട്ടി ഇരുന്നത്. പൊലീസുകാരെ കണ്ടപ്പോള്‍ പെണ്‍കുട്ടി അലറി വിളിച്ചതാണ് മനുഷ്യക്കടത്ത് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകമായത്. ട്രാഫിക് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസുകാര്‍ മുഴുവന്‍ വാഹനം വളഞ്ഞാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് സബ് ഇന്‍സ്‌പെക്ടര്‍ സത്യേന്ദ്ര ബഹദൂര്‍ പറയുന്നു. അമ്മാവന്‍ നിര്‍ബന്ധിച്ച് വാഹനത്തില്‍ ഇരുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. സ്ത്രീ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. തന്റെ ആഗ്രഹത്തിന് എതിരായി ഇവര്‍ തട്ടിക്കൊണ്ടുപോകുകയാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അമ്മാവനില്‍ നിന്ന് 80,000 രൂപയ്ക്കാണ് വാങ്ങിയതെന്ന് മനുഷ്യക്കടത്ത് സംഘം ചോദ്യം ചെയ്യലില്‍ കുറ്റസമ്മത മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com