വൈറല്‍ പനിക്ക് 'ബെസ്റ്റ്', പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പ്രചാരണം; ആട്ടിന്‍പാലിന് തീവില, ലിറ്ററിന് 1500 രൂപ 

ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ആട്ടിന്‍പാലിന് തീവില
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലക്‌നൗ: ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുന്ന ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ആട്ടിന്‍പാലിന് തീവില. കഴിഞ്ഞ ഒരുമാസമായി 1500 രൂപ വരെയാണ് ഒരു ലിറ്റര്‍ ആട്ടിന്‍പാലിന് ഈടാക്കുന്നത്. ആട്ടിന്‍പാല്‍ കുടിച്ചാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കൂടുമെന്ന പ്രചാരണമാണ് ഇതിന്റെ അടിസ്ഥാനം.

കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ഫിറോസാബാദില്‍ 12000 പേരാണ് വൈറല്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 88 കുട്ടികള്‍ അടക്കം 114 പേരാണ് വൈറല്‍ പനിയെ തുടര്‍ന്ന് മരിച്ചത്.  പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതാണ് രോഗം ഗുരുതരമാകാന്‍ ഒരു കാരണം.അതിനിടെ ആട്ടിന്‍പാല്‍ കുടിച്ചാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്ന പ്രചാരണമാണ് വില കുതിച്ചുയരാന്‍ കാരണം. 

കഴിഞ്ഞ മാസം വരെ ഒരു ലിറ്റര്‍ പാലിന് 50 രൂപയായിരുന്നു വില. ഇതാണ് 30 മടങ്ങ് വര്‍ധിച്ചത്. പ്രദേശത്ത് എവിടെയും വാണിജ്യാടിസ്ഥാനില്‍ ആട്ടിന്‍പാല്‍ ഉല്‍പ്പാദനം നടക്കുന്നില്ല. ആവശ്യത്തിന് ആട്ടിന്‍പാല്‍ ഇല്ലാത്തതും വില ഉയരാന്‍ കാരണമായി. എന്നാല്‍ ആട്ടിന്‍പാല്‍ ഡെങ്കിപ്പനിക്ക് ഫലപ്രദമാണ് എന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ഒന്നും ഇതുവരെ നിലവില്‍ ഇല്ലെന്ന് വിദഗ്ധര്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Delhi High Court orders unblocking of Cockroach Janta Party's X Account after Centre says no objection
Appeal filed before Supreme Court against Dressage team selection for Asian Games 2026
vijay
Meenakshi Natarajan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com