തരംഗമായി 'ഹര്‍ ഘര്‍ തിരംഗ'; വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യം; അണിനിരന്ന് പ്രമുഖര്‍ ( വീഡിയോ)

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഔദ്യോഗിക വസതിയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' പരിപാടിക്ക് തുടക്കമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. ലഖ്‌നൗവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹര്‍ ഘര്‍ തിരംഗ ക്യാമ്പെയ്ന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാ​ഗ് ഓഫ് ചെയ്തു. 

ഗുവാഹത്തിയില്‍ നടന്ന ഹര്‍ ഘര്‍ തിരംഗ പ്രഭാത് ഭേരി മാര്‍ച്ചില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പങ്കെടുത്തു. ഗുജറാത്തിലെ സുരേന്ദ്രനഗറില്‍ തിരംഗ യാത്ര മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു. ഉത്തരാഖണ്ഡില്‍ തിരംഗ യാത്ര മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്തു. 

തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ലഡാക്കിലെ 18,400 അടി ഉയരത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. ഉത്തരാഖണ്ഡില്‍ 14,000 അടി ഉയരത്തിലും ഐടിബിപി ജവാന്മാര്‍ ദേശീയ പതാക ഉയര്‍ത്തി. ക്ഷേത്രനഗരമായ ബദരീനാഥിലും ഐടിബിപി ജവാന്മാരും ഭക്തരും നാട്ടുകാരും ചേര്‍ന്ന ത്രിവര്‍ണ പതാക ഉയര്‍ത്തി ക്യാമ്പെയ്‌നിന്റെ ഭാഗമായി. ആര്‍എസ്എസ് ആസ്ഥാനത്ത് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി

ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി കേരളത്തിലും പ്രമുഖര്‍ ദേശീയ പതാക ഉയര്‍ത്തി. ക്യാമ്പെയ്‌നിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഔദ്യോഗിക വസതിയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തി. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ചെറുതോണിയിലെ ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി. നടന്‍ മോഹന്‍ലാല്‍ കൊച്ചി എളമക്കരയിലെ വീട്ടില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com